വിജയവാഡ: ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹെലികോപ്ടർ പറന്നുയർന്നതിനു പിന്നാലെ കറുത്ത ബലൂണുകൾ ഉയർത്തി പ്രതിഷേധം. വിജയവാഡയിലെ ഗണ്ണവാരം വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഹെലികോപ്ടറിൻ്റെ തൊട്ടരികിൽ വരെ ബലൂണുകൾ എത്തി. സംഭവത്തിൽ മൂന്നു കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹെലികോപ്ടറിനു സമീപത്തേക്ക് ബലൂണുകൾ പറന്നുയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഹൈദരാബാദിൽ നടന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി വിജയവാഡയിൽ എത്തിയത്. പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയതിനിടെ പ്ലക്കാർഡുകളും കറുത്ത ബലൂണുകളുമായി കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകരാണ് കറുത്ത ബലൂണുകൾ ഉയർത്തിയതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൻ്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിൻ്റെ തൊട്ടകരികിൽ വരെ കറുത്ത ബലൂണുകൾ എത്തിയതിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. പ്രധാനമന്ത്രി എത്തിയ ഭാഗത്തേക്ക് കോൺഗ്രസ് പ്രവർത്തകർ എങ്ങനെ കടന്നുവെന്നും പരിശോധിക്കും. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി അടക്കമുള്ള കേന്ദ്ര ഏജൻസികളും സംഭവം അന്വേഷിക്കുമെന്ന റിപ്പോർട്ടുണ്ട്. ഈ വർഷം ജനുവരിയിൽ പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചത് വലിയ ചർച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ മേൽപ്പാലത്തിൽ വെച്ച് തടയുകയായിരുന്നു.
ഹൈദരാബാദിൽ നടന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി വിജയവാഡയിൽ എത്തിയത്. പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയതിനിടെ പ്ലക്കാർഡുകളും കറുത്ത ബലൂണുകളുമായി കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകരാണ് കറുത്ത ബലൂണുകൾ ഉയർത്തിയതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൻ്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിൻ്റെ തൊട്ടകരികിൽ വരെ കറുത്ത ബലൂണുകൾ എത്തിയതിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. പ്രധാനമന്ത്രി എത്തിയ ഭാഗത്തേക്ക് കോൺഗ്രസ് പ്രവർത്തകർ എങ്ങനെ കടന്നുവെന്നും പരിശോധിക്കും. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി അടക്കമുള്ള കേന്ദ്ര ഏജൻസികളും സംഭവം അന്വേഷിക്കുമെന്ന റിപ്പോർട്ടുണ്ട്. ഈ വർഷം ജനുവരിയിൽ പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചത് വലിയ ചർച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ മേൽപ്പാലത്തിൽ വെച്ച് തടയുകയായിരുന്നു.