കൊൽക്കത്ത: ശുചീകരണ പ്രവർത്തനത്തിനിടെ പ്ലാസ്റ്റിക് ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിൽ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. തെക്കൻ കൊൽക്കത്തയിലെ ഹരിദേബ്പൂരിലുള്ള ആൾതാമസമില്ലാത്ത പുരയിടത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാടു കയറി ഉപയോഗ ശൂന്യമായി കിടന്നിരുന്ന പുരയിടം വൃത്തിയാക്കവെയാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ ഗർഭച്ഛിദ്രം നടത്തുന്ന റാക്കറ്റിന് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങളിൽ ചിലത് പൂർണമായും അഴുകിയതും മറ്റുള്ളവ ഭാഗികമായി അഴുകിയ നിലയിലുമായിരുന്നു. സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ.
സംഭവത്തിന് പിന്നിൽ ഗർഭച്ഛിദ്രം നടത്തുന്ന റാക്കറ്റിന് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങളിൽ ചിലത് പൂർണമായും അഴുകിയതും മറ്റുള്ളവ ഭാഗികമായി അഴുകിയ നിലയിലുമായിരുന്നു. സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ.