ബെംഗലുരു: കര്‍ണാടകയിലെ മുദോലിൽ പഞ്ചസാര ഫാക്‌ടറിയിൽ( നിരാനി ഷുഗേഴ്സ് ഡിസ്റ്റിലറി) സ്ഫോടനം. ആറ് തൊഴിലാളികളാണ് സ്ഫോടനത്തിൽ മരണപ്പെട്ടത്. ഫാക്‌ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്‍ കര്‍ണാടക മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മുര്‍ഗേഷ് നിരാണിയാണ് ഫാക്ടറിയുടെ ഉടമ.
പത്തോളം പേര്‍ അപകട സമയത്ത് ഫാക്‌ടറിയിലുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്‌ഫോടനത്തിന്‍റെ ശക്തിയിൽ ഫാക്‌ടറിയിലെ മൂന്ന് നില കെട്ടിടം നിലംപൊത്തിയിട്ടുണ്ട്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
അപകടം നടന്ന കെട്ടിടത്തിന്റെ അടിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം വരുന്നത്. പ്രദേശത്ത് നിരവധി അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. ഇവരുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നയാണ്.
പത്തോളം പേര്‍ അപകട സമയത്ത് ഫാക്‌ടറിയിലുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്‌ഫോടനത്തിന്‍റെ ശക്തിയിൽ ഫാക്‌ടറിയിലെ മൂന്ന് നില കെട്ടിടം നിലംപൊത്തിയിട്ടുണ്ട്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
അപകടം നടന്ന കെട്ടിടത്തിന്റെ അടിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം വരുന്നത്. പ്രദേശത്ത് നിരവധി അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. ഇവരുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നയാണ്.