ആപ്പ്ജില്ല

ഇൻ്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യ: അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഹര്‍ജി തള്ളിയ ഹൈക്കോടതി സെഷൻസ് കോടതിയെ ജാമ്യാപേക്ഷയുമായി സമീപിക്കാമെന്ന് പ്രതികളോട് വ്യക്തമാക്കി.

Samayam Malayalam 9 Nov 2020, 4:59 pm
മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ ഇൻ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബേ ഹൈക്കോടതി തള്ളി. 2018 മെയിൽ അര്‍ണബ് ഗോസ്വാമി അടക്കമുള്ളവര്‍ പണം നല്‍കാനുണ്ടെന്ന് ആരോപിച്ച് ഒരു ഇൻ്റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് ഗോസ്വാമിയ്ക്ക് തിരിച്ചടി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ് എസ് ഷിൻഡേ, എം എസ് കര്‍ണിക് എന്നിവരടങ്ങുന്ന ബെഞ്ച് അര്‍ണബ് അടക്കം മൂന്ന് പേരുടെ ഹര്‍ജി തള്ളുകയായിരുന്നു.
Samayam Malayalam Arnab Goswami
അർണബ് ഗോസ്വാമി Photo: Agencies


ഹൈക്കോടതി ഇടപെടാനായി സിആര്‍പിസി സെക്ഷൻ 439 പ്രകാരമുള്ള അസാധാരണമായ കേസുകളൊന്നും ചുമത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നീരീക്ഷണങ്ങള്‍ പ്രഥമദൃഷ്ട്യാ ഉല്ളതാണെന്നും കോടതി വ്യക്തമാക്കി. അര്‍ണബ് ഗോസ്വാമിയ്ക്ക് പുറമെ നിതീഷ് സാര്‍ദ, ഫിറോസ് ഷെയ്ഖ് എന്നിവര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അതേസമയം, ജാമ്യാപേക്ഷയ്ക്കായി പ്രതികള്‍ക്ക് സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

Also Read: അർണബിന്റെ ആരോഗ്യത്തിൽ ആശങ്ക; കുടുംബത്തെ കാണാൻ അനുവദിക്കണം: ഗവർണർ

നവംബര്‍ നാലിനാണ് അര്‍ണബ് ഗോസ്വാമി, നിതീഷ് സാര്‍ദ, ഫിറോസ് ഷെയ്ഖ് എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നല്‍കാനുന്ന പണം തന്നില്ലെന്ന് ആരോപിച്ച് 2018 മെയിൽ ഇൻ്റീരിയര്‍ ഡിസൈനറായ അൻവയ് നായ്ക്കും അമ്മ കുമുദ് നായ്ക്കും ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിലടക്കം അര്‍ണബ് ഗോസ്വാമിയുടെ പേര് പരാമര്‍ശിച്ചിരുന്നു. അര്‍ണബിൻ്റെ അറസ്റ്റിനെതിരെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമടക്കം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും അര്‍ണബ് ഗോസ്വാമി ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു.

Also Read: ബിഹാര്‍ തെരഞ്ഞെടുപ്പ് ലൈവ്: ട്രംപ് തോറ്റതുപോലെ ബിഹാറില്‍ ബിജെപി പരാജയപ്പെടുമെന്ന് ശിവസേന

ഇതിനിടെ അലിബാഗിലെ ക്വാറൻ്റൈൻ കേന്ദ്രത്തിലായിരുന്ന അര്‍ണബ് ഗോസ്വാമി കസ്റ്റഡിയിലിരിക്കേ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അര്‍ണബിനെ തലോജ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്