ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു മുമ്പ് ഇടക്കാല ബജറ്റിലൂടെ കൊണ്ടുവന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്ല്യം രാജ്യത്തെ എല്ലാ കർഷകർക്കും. പ്രതിവർഷം എല്ലാ കർഷകർക്കും 6000 രൂപ വീതം നൽകാനാണ് രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനം. രാജ്യത്തെ 15 കോടിയോളം വരുന്ന കർഷകർക്ക് ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് സർക്കാരിന്റെ നിരീക്ഷണം. രാജ്യത്തെ 15 കോടിയോളം വരുന്ന കർഷകർക്ക് ഈ ആനുകൂല്ല്യം ലഭിക്കും- കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഹെക്ടർ ഭൂമി വരെയുള്ള കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുമെന്നായിരുന്നു ഇടക്കാല ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രണ്ടുകോടി കർഷകരെക്കൂടി ഈ പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
പ്രതിവർഷം ഇതിനായി 12,000 കോടി രൂപ ഇതിനായി ചെലവുവരും. പദ്ധതിക്കായി 75,000 കോടി രൂപയാണ് നേരത്തെ വകയിരുത്തിയിരുന്നത്. മൂന്നു ഗഡുക്കളായാണ് കർഷകർക്ക് 6000 രൂപ ലഭിക്കുക. പ്രധാൻ മന്ത്രി കിസാൻ പെൻഷൻ യോജനയിലൂടെ 40 വയസിനു മുകളിലുള്ള കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകും. അഞ്ചുകോടി കർഷകർക്കാണ് ഇതിലൂടെ ആനുകൂല്ല്യം ലഭിക്കുക.
പ്രധാൻമന്ത്രി സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ചു. കൊല്ലപ്പെട്ട ജവാന്മാരുടെ ആൺകുട്ടികൾക്ക് 25 ശതമാനവും പെൺകുട്ടികൾക്ക് 33 ശതമാനവും സ്കോളർഷിപ്പ് തുകയാണ് വർദ്ധിപ്പിച്ചത്.
പ്രതിവർഷം ഇതിനായി 12,000 കോടി രൂപ ഇതിനായി ചെലവുവരും. പദ്ധതിക്കായി 75,000 കോടി രൂപയാണ് നേരത്തെ വകയിരുത്തിയിരുന്നത്. മൂന്നു ഗഡുക്കളായാണ് കർഷകർക്ക് 6000 രൂപ ലഭിക്കുക. പ്രധാൻ മന്ത്രി കിസാൻ പെൻഷൻ യോജനയിലൂടെ 40 വയസിനു മുകളിലുള്ള കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകും. അഞ്ചുകോടി കർഷകർക്കാണ് ഇതിലൂടെ ആനുകൂല്ല്യം ലഭിക്കുക.
പ്രധാൻമന്ത്രി സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ചു. കൊല്ലപ്പെട്ട ജവാന്മാരുടെ ആൺകുട്ടികൾക്ക് 25 ശതമാനവും പെൺകുട്ടികൾക്ക് 33 ശതമാനവും സ്കോളർഷിപ്പ് തുകയാണ് വർദ്ധിപ്പിച്ചത്.