ന്യൂഡല്‍ഹി: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് )യുടെ ഡയറക്ടര്‍ അടക്കം ആറുപേര്‍ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഗതാഗത ഇടപാടില്‍ 19ലക്ഷം രൂപയുടെ അഴിമതി കാണിച്ചതുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലാണ് നടപടി. വ്യാഴാഴ്ച ഡല്‍ഹി ലോധി റോഡിലെ സായ് ഓഫീസിൽ നടന്ന റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡയറക്ടര്‍ എസ്.കെ. ശര്‍മ്മ, ജൂനിയര്‍ അക്കൗണ്ട്സ് ഒാഫീസര്‍ ഹരീന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, യു.ഡി ക്ളാര്‍ക്ക് വി.കെ. ശര്‍മ്മ, കരാറുകാരന് മന്ദീപ് അഹൂജ, മന്ദീപിന്റെ സഹായി യൂനുസ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ഓഫീസും പരിസരവും മുദ്രവച്ച സി.ബി.ഐ കൂടുതൽ പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇവരുടെ ഓഫീസും പരിസരവും മുദ്രവച്ച സി.ബി.ഐ കൂടുതൽ പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.