ഇസ്ലാമാബാദ്: ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ വിസ റദ്ദാക്കിയ ബ്രിട്ടീഷ് എംപി കശ്മീര്‍ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത്. താൻ ഇന്ത്യാവിരോധിയോ പാകിസ്ഥാൻ സ്നേഹിയോ അല്ലെന്നും കശ്മീരിലെ നിജസ്ഥിതി നേരിട്ട് കാണാനാണ് താൻ എത്തിയതെന്നും ഡെബി എബ്രഹാംസ് പറഞ്ഞു. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ചായിരുന്നു ഡെബി എബ്രഹാംസിന്റെ പ്രസ്താവന. കശ്മീര്‍ വിഷയം പഠിക്കുന്നതിനുള്ള ബ്രിട്ടീഷ് പാര്‍ലമെന്ററി സംഘത്തിന്റെ അധ്യക്ഷയാണ് ലേബര്‍ പാര്‍ട്ടി എംപി കൂടിയായ ഡെബി എബ്രഹാംസ്. കശ്മീര്‍ സന്ദര്‍ശനത്തിനായി ഡൽഹി വിമാനത്താവളം വരെയെത്തിയ ഇവരെ കേന്ദ്രസര്‍ക്കാര്‍ വിസ റദ്ദാക്കി തിരിച്ചയയ്ക്കുകയായിരുന്നു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് ബ്രിട്ടീഷ് എംപിയെ മടക്കിയയച്ചതെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വലിയ വാര്‍ത്തയായിരുന്നു.
Also Read: ജമ്മു കശ്മീര്‍: എര്‍ദോഗന്റെ പരാമര്‍ശം ചരിത്രം അറിയാതെ; തുര്‍ക്കിക്ക് ഇന്ത്യയുടെ മറുപടി
ബുധനാഴ്ച യുകെ പാര്‍ലമെന്റിൽ നിന്നുള്ള 8 എംപിമാര്ക്കാപ്പം പാകിസ്ഥാൻ സന്ദര്‍ശിക്കാൻ എത്തിയപ്പോഴായിരുന്നു തന്നെ തിരിച്ചയച്ചതു സംബന്ധിച്ച വിവാദത്തിൽ ഡെബി എബ്രഹാംസ് വിശദീകരണം നൽകിയത്. തനിക്ക് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം ഡെബി എബ്രഹാംസ് ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായും ബ്രിട്ടീഷ് സംഘം കൂടിക്കാഴ്ച നടത്തി.
Also Read: നിർദേശം ലഭിച്ചാൽ പാക് അധിനിവേശ കശ്മീർ ആക്രമിക്കും: കരസേന മേധാവി
കശ്മീര്‍ വിഷയത്തിൽ പാകിസ്ഥാന് തുറന്ന സമീപനമാണുള്ളതെന്ന് ഡെബി എബ്രഹാംസ് പറഞ്ഞു. തങ്ങള്‍ ഇന്ത്യാ വിരുദ്ധരോ പാകിസ്ഥാൻ അനുകൂലികളോ അല്ലെന്നും ഇതൊരു സ്വതന്ത്രസംഘമാണെന്നും ഡെബി എബ്രഹാംസ് വ്യക്തമാക്കി. തനിക്ക് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ സര്‍ക്കാരിൽ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ഡെബി എബ്രഹാംസ് ആരോപിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിനെതിരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ ഡെബി എബ്രഹാംസിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം സര്‍ക്കാരിന് ഔദ്യോഗികമായി കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
Also Read: ജമ്മു കശ്മീര്‍: എര്‍ദോഗന്റെ പരാമര്‍ശം ചരിത്രം അറിയാതെ; തുര്‍ക്കിക്ക് ഇന്ത്യയുടെ മറുപടി
ബുധനാഴ്ച യുകെ പാര്‍ലമെന്റിൽ നിന്നുള്ള 8 എംപിമാര്ക്കാപ്പം പാകിസ്ഥാൻ സന്ദര്‍ശിക്കാൻ എത്തിയപ്പോഴായിരുന്നു തന്നെ തിരിച്ചയച്ചതു സംബന്ധിച്ച വിവാദത്തിൽ ഡെബി എബ്രഹാംസ് വിശദീകരണം നൽകിയത്. തനിക്ക് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം ഡെബി എബ്രഹാംസ് ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായും ബ്രിട്ടീഷ് സംഘം കൂടിക്കാഴ്ച നടത്തി.
Also Read: നിർദേശം ലഭിച്ചാൽ പാക് അധിനിവേശ കശ്മീർ ആക്രമിക്കും: കരസേന മേധാവി
കശ്മീര്‍ വിഷയത്തിൽ പാകിസ്ഥാന് തുറന്ന സമീപനമാണുള്ളതെന്ന് ഡെബി എബ്രഹാംസ് പറഞ്ഞു. തങ്ങള്‍ ഇന്ത്യാ വിരുദ്ധരോ പാകിസ്ഥാൻ അനുകൂലികളോ അല്ലെന്നും ഇതൊരു സ്വതന്ത്രസംഘമാണെന്നും ഡെബി എബ്രഹാംസ് വ്യക്തമാക്കി. തനിക്ക് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ സര്‍ക്കാരിൽ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ഡെബി എബ്രഹാംസ് ആരോപിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിനെതിരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ ഡെബി എബ്രഹാംസിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം സര്‍ക്കാരിന് ഔദ്യോഗികമായി കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.