ന്യൂഡൽഹി: നിയന്ത്രണങ്ങൾ തുടരുന്ന ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. ആശുപത്രിക്കൾ, ബാങ്കുകൾ എന്നിവടങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച നിർദേശം സർക്കാർ ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് നൽകിയിരുന്നു.
എന്നാൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. താഴ്വരയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ നീക്കം. ആവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. Also Read: ജെഎൻയു: മുഖംമൂടി ധാരിയായ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു, മൂന്ന് പേർ ഒളിവിലെന്ന് പോലീസ്
ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിനായി ഹോട്ടലുകൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകും. പലയിടങ്ങളിലും 2 ജി മൊബൈൽ കണക്ഷനും അനുവദിച്ചിട്ടുണ്ട്.
ആശുപത്രിക്കൾ, ബാങ്കുകൾ എന്നിവടങ്ങളിൽ ബ്രോഡ്ബാൻഡ് സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. ഈ മാസം തുടക്കം മുതൽ എസ്എംഎസ് സേവനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും ഇൻ്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. കോടതിയുടെ കർശന നിർദേശം നിലനിൽക്കുന്നതിനാൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്ന് മുതൽ ആവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
Also Read: നിർഭയ കേസിൽ മരണ വാറണ്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 പിൻവലിച്ചിന് പിന്നാലെയാണ് സംസ്ഥാനത്തെ മൊബൈൽ, ഇൻ്റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കശ്മീര്‍ ജനതയുടെ ഭരണഘടന സംരക്ഷണം നഷ്ടപ്പെടില്ലെന്നും പുതിയ വികസന സാധ്യതകള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജമ്മു കശ്മീര്‍ വിഭജനം ഉൾപ്പെടെയുള്ള നടപടി. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവികള്‍ പിൻവലിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിച്ചത്.
എന്നാൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. താഴ്വരയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ നീക്കം. ആവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിനായി ഹോട്ടലുകൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകും. പലയിടങ്ങളിലും 2 ജി മൊബൈൽ കണക്ഷനും അനുവദിച്ചിട്ടുണ്ട്.
ആശുപത്രിക്കൾ, ബാങ്കുകൾ എന്നിവടങ്ങളിൽ ബ്രോഡ്ബാൻഡ് സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. ഈ മാസം തുടക്കം മുതൽ എസ്എംഎസ് സേവനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും ഇൻ്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. കോടതിയുടെ കർശന നിർദേശം നിലനിൽക്കുന്നതിനാൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്ന് മുതൽ ആവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
Also Read: നിർഭയ കേസിൽ മരണ വാറണ്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 പിൻവലിച്ചിന് പിന്നാലെയാണ് സംസ്ഥാനത്തെ മൊബൈൽ, ഇൻ്റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കശ്മീര്‍ ജനതയുടെ ഭരണഘടന സംരക്ഷണം നഷ്ടപ്പെടില്ലെന്നും പുതിയ വികസന സാധ്യതകള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജമ്മു കശ്മീര്‍ വിഭജനം ഉൾപ്പെടെയുള്ള നടപടി. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവികള്‍ പിൻവലിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിച്ചത്.