ന്യൂഡൽഹി: നീതി തേടി കോടതിയെ സമീപിക്കുമെന്ന് ബി എസ് എഫിൽ നിന്ന് പുറത്താക്കപ്പെട്ട ജവാൻ തേജ് ബഹാദൂർ യാദവ്. ജവാന്മാർക്ക് നല്ല ഭക്ഷണമോ അവധികളോ ലഭിക്കുന്നില്ല. ശമ്പളവും സൌകര്യങ്ങളും വർദ്ധിക്കുന്നില്ല. ഈ വിഷയത്തിൽ സൈന്യം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ സൈനികരുടെ പരാതികൾ കേൾക്കണമെന്നും തേജ് ബഹാദൂർ മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ ബി എസ് എഫ് 29 ബറ്റാലിയനില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന
തേജ് ബഹാദൂർ ജനുവരി എട്ടിനായിരുന്നു വിവാദമായ വീഡിയോ ഫേസ്ബുക്കിലിട്ടത്. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും പലപ്പോഴും പട്ടിണിയോടെ ആണ് ഉറങ്ങുന്നതെന്നും വ്യക്തമാക്കി ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
വീഡിയോ വാർത്തയാകുകയും വിവാദമാകുകയും ചെയ്തതോടെ കാവല്‍ ഡ്യൂട്ടിയിൽ നിന്ന്
തേജ് ബഹാദൂറിനെ സൈനിക മേധാവികൾ മാറ്റുകയായിരുന്നു. വെളിപ്പെടുത്തലുകൾ പിൻവലിച്ച് മാപ്പു പറയാൻ സൈനികനു മേൽ സമ്മർദ്ദമുണ്ടായിരുന്നതായി വെളിപ്പെടുത്തി ഭാര്യ രംഗത്തെത്തിയിരുന്നു. എന്നാൽ, ഭാര്യയുടെ ആരോപണങ്ങൾ ബി എസ് എഫ് നിഷേധിക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് തേജ് ബഹാദൂറിനെ സൈനിക സേവനത്തിൽ നിന്ന് പുറത്താക്കി ബി എസ് എഫ് ഉത്തരവ് പുറപ്പെടുവിച്ചത്.
BSF Jawan Tej Bahadur Yadav will move go Court
BSF Jawan Tej Bahadur Yadav will move go Court to complaint against suspension