അലിഗഢ്: കാമുകിക്കായി എംബിഎ പരീക്ഷാപേപ്പർ ചോർത്തി നൽകിയ ബി.എസ്.പി യുവനേതാവ് ഉത്തർപ്രദേശിൽ അറസ്റ്റിൽ. ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് കാമുകിക്ക് താൻ നേരത്തെ വാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ ആൾ പറഞ്ഞു. ഫിറോസ് ആലം അകാ രാജയാണ് അറസ്റ്റിലായത്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ഇർഷാദാണ് ഫിറോസിന് ചോദ്യപേപ്പർ ചോർത്തി നൽകിയത്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് തൻെറ രാഷ്ട്രീയ സ്വാധീനം വഴി ജോലി സ്ഥിരപ്പെടുത്താമെന്ന് ഫിറോസ് വാഗ്ദാനം ചെയ്തിരുന്നു.
ഫിറോസ് ആലത്തിൻെറ കാമുകി ഇപ്പോൾ ഒളിവിലാണ്. പേപ്പർ ചോർത്തുവാൻ ഫിറോസിനെ സഹായിച്ച മറ്റൊരു സുഹൃത്ത് ഹൈദറും പോലീസിൻെറ പിടിയിലായിട്ടുണ്ട്. ചോദ്യപേപ്പർ ചോർത്തുന്ന വൻ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 2000 രൂപയ്ക്ക് ഓരോരുത്തർക്ക് ചോദ്യപേപ്പർ വിൽക്കാനായിരുന്നു ഇവർ പദ്ധതിയിട്ടതെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഫിറോസ് ആലത്തിൻെറ കാമുകി ഇപ്പോൾ ഒളിവിലാണ്. പേപ്പർ ചോർത്തുവാൻ ഫിറോസിനെ സഹായിച്ച മറ്റൊരു സുഹൃത്ത് ഹൈദറും പോലീസിൻെറ പിടിയിലായിട്ടുണ്ട്. ചോദ്യപേപ്പർ ചോർത്തുന്ന വൻ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 2000 രൂപയ്ക്ക് ഓരോരുത്തർക്ക് ചോദ്യപേപ്പർ വിൽക്കാനായിരുന്നു ഇവർ പദ്ധതിയിട്ടതെന്നും പോലീസ് കൂട്ടിച്ചേർത്തു.