ആപ്പ്ജില്ല

കര്‍ണാടകത്തിലെ യഥാര്‍ഥ 'കിങ്മേക്കര്‍' മായാവതി

കർണാടകത്തിൽ കോൺഗ്രസിന് പ്രതീക്ഷ നൽകിയത് മായാവതി

Samayam Malayalam 16 May 2018, 1:59 pm
ബംഗലൂരു: കര്‍ണാടകയുടെ ഭരണം ബിജെപിയില്‍ നിന്ന് ഇപ്പോഴും അകന്നു നില്‍ക്കാന്‍ കാരണം ബിഎസ്‍പി നേതാവ് മായാവതി. കോണ്‍ഗ്രസ് ചെയര്‍പേഴ്‍സണ്‍ സോണിയ ഗാന്ധിയും ജെഡിഎസ്‍ തലവന്‍ എച്ച്.ഡി ദേവഗൗഡയും തമ്മിലുള്ള മഞ്ഞുരുക്കലിന് മുൻകൈയെടുത്തത് മായാവതിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam മായാവതി
ബി.എസ്.പി നേതാവ് മായാവതി


ജെഡിഎസ് ധാരണയില്‍ 20 സീറ്റുകളില്‍ മായാവതിയുടെ പാര്‍ട്ടി കര്‍ണാടകത്തില്‍ മത്സരിച്ചിരുന്നു. നാല് റാലികളിലും മായാവതി പങ്കെടുത്തു. വോട്ട് വിഹിതത്തില്‍ താഴേക്ക് പോയെങ്കിലും ഒരു സീറ്റില്‍ വിജയിക്കാന്‍ ബിഎസ്‍പിക്ക് കഴിഞ്ഞു. ആദ്യമായാണ് ഒരു സീറ്റ് കര്‍ണാടകത്തില്‍ ബിഎസ്‍പി നേടുന്നത്.

കര്‍ണാടകത്തിലെ ബിഎസ്‍പിയുടെ ചുമതലയുള്ള രാജ്യസഭ എംപി അശോക് സിദ്ധാര്‍ഥിലൂടെയാണ് മായാവതി കരുനീക്കം നടത്തിയത്. കര്‍ണാടകത്തിലെത് തൂക്കുസഭയാണെന്ന് മനസിലായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി അസാദിനെ സമീപിക്കാന്‍ മായാവതി സിദ്ധാര്‍ഥിനോട് പറ‍ഞ്ഞു.

ഇതിനിടയില്‍ എച്ച്ഡി ദേവഗൗഡയുമായി മായാവതി സംസാരിക്കുകയും ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സോണിയ ഗാന്ധിയുമായും മായാവതി സംസാരിച്ചു. ബിജെപിയെ ഒറ്റപ്പെടുത്താന്‍ സോണിയയും ഒരു ധാരണയ്ക്ക് തയാറാകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്