ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നോടിയായുള്ള രാഷ്ട്രീയ നാടകമാണെന്നും മായാവതി ആരോപിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക സംവരണ തീരുമാനത്തിനു പിന്നിലെ ഉദ്ദേശം നല്ലതല്ല. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇത് വൈകിയ തീരുമാനമാണെന്നും മായാവതി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കേന്ദ്രത്തിന്റെ തീരുമാനത്തെ ബിഎസ്പി പരിശോധിക്കും. സംവരണം പാവപ്പെട്ടവരിലേക്കും ന്യൂനപക്ഷങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
ഇന്നലെ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകാൻ തീരുമാനമായത്. ഇന്ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേന്ദ്രത്തിന്റെ തീരുമാനത്തെ ബിഎസ്പി പരിശോധിക്കും. സംവരണം പാവപ്പെട്ടവരിലേക്കും ന്യൂനപക്ഷങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
ഇന്നലെ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകാൻ തീരുമാനമായത്. ഇന്ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.