ന്യൂഡൽഹി: വിഷൻ 2030ന്റെ ഭാഗമായി 2022-ൽ ഒരു ഇന്ത്യൻ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 10,000 കോടി രൂപയുടേതായിരിക്കും ഈ പദ്ധതിയെന്ന് കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇക്കുറി ബജറ്റിൽ ഇത് ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്. ജിഎസ്എല്‍വി മാര്‍ക് ത്രീയായിരിക്കും ഈ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നതെന്നും അന്ന് പ്രഖ്യാപിച്ചിരുന്നതാണ്. വിഷൻ 2030ന് കീഴിൽ പത്ത് പദ്ധതികള്‍ ഗോയൽ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്തിയ പരിഗണന നൽകും. നെക്സ്-ജനറേഷൻ അടിസ്ഥാന സൗകര്യത്തിന് പ്രാധാന്യം നൽകും. രാജ്യത്തെ ഓരോ പൗരനേയും തൊഴിൽ നൈപുണ്യം പകര്‍ന്ന് പ്രാപ്തനാക്കാൻ ഡിജിറ്റൽ ഇന്ത്യ പദ്ധതി കൊണ്ടുവരും. ക്ലീൻ ആൻഡ് ഗ്രീൻ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകും.
പുതിയ കാലത്തിന്റെ വ്യവസായിക സാങ്കേതികത്വം ഉപയോഗിച്ച് ഗ്രാമങ്ങളിൽ വ്യവസായവത്കരണത്തിന് പ്രധാന്യം നൽകും. മൈക്രോ ഇറിഗേഷൻ പദ്ധതി ഉപയോഗിച്ച് രാജ്യത്തെ ജലാശയങ്ങളുടെ ശുചീകരണവും അതിലൂടെ കുടിവെള്ള സ്രോതസ്സുകളുടെ വിപലീകരണവും നടത്തും. രാജ്യത്തെ ഭക്ഷണസ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന സുദൃഢമാക്കും. മിനിമം ഗവൺമെന്റ്-മാക്സിമം ഗവര്ണൻസ് നടപ്പിലാക്കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.
പുതിയ കാലത്തിന്റെ വ്യവസായിക സാങ്കേതികത്വം ഉപയോഗിച്ച് ഗ്രാമങ്ങളിൽ വ്യവസായവത്കരണത്തിന് പ്രധാന്യം നൽകും. മൈക്രോ ഇറിഗേഷൻ പദ്ധതി ഉപയോഗിച്ച് രാജ്യത്തെ ജലാശയങ്ങളുടെ ശുചീകരണവും അതിലൂടെ കുടിവെള്ള സ്രോതസ്സുകളുടെ വിപലീകരണവും നടത്തും. രാജ്യത്തെ ഭക്ഷണസ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന സുദൃഢമാക്കും. മിനിമം ഗവൺമെന്റ്-മാക്സിമം ഗവര്ണൻസ് നടപ്പിലാക്കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.