ആപ്പ്ജില്ല

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

ബജ്‍രംഗ് ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്

Samayam Malayalam 6 Dec 2018, 2:46 pm
ലക്നൗ: ബുലന്ദ്ഷഹര്‍ പോലീസ് ഇന്‍സ്പെക്ടറെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‍രംഗ് ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. അതേസമയം കൊല്ലപ്പെട്ട സുബോധ് കുമാറിന്‍റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുറ്റവാളികളോട് മൃദു സമീപനം സ്വീകരിക്കുന്നു എന്ന പരാതിയാണ് യോഗിക്കുമുന്നില്‍ കുടുംബാംഗങ്ങള്‍ ഉന്നയിച്ചത്.
Samayam Malayalam Yogesh Raj DAL


ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്‌ലാഖ് എന്ന വയോധികനെ 2015-ല്‍ യുപിയില്‍ തല്ലിക്കൊന്ന കേസ് അന്വേഷിച്ചിരുന്നത് സുബോദ് കുമാര്‍ സിങ്ങായിരുന്നു. ഇത് ബീഫല്ലെന്നും ആട്ടിറച്ചിയാണെന്നും അന്വേഷണത്തിൽ സുബോധ് കണ്ടെത്തിയിരുന്നതാണ്. ഇതോടെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്താൻ കലാപം ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ബിജെപി യൂത്ത് വിങ് അംഗം ശിഖര്‍ അഗര്‍വാള്‍, വിഎച്ച്‍പി നേതാവ് ഉപേന്ദ്ര യാദവ് തുടങ്ങിയ പ്രമുഖരും അറസ്റ്റിലായവുരുടെ കൂട്ടത്തിലുണ്ട്. സെക്ഷൻ 302, 307 വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുബോദ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ടാറ്റ സുമോ കാറില്‍ സുബോധ് സിങ്ങിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്