ആപ്പ്ജില്ല

ബുലന്ദ്ശഹ‍ര്‍ സംഘ‍ര്‍ഷം: പശുവിൻ്റെ അവശിഷ്ടത്തിന് 2 ദിവസം പഴക്കം

കൊലപാതകം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു

Samayam Malayalam 7 Dec 2018, 12:45 am
ന്യൂഡൽഹി: ബുലന്ദ്ശഹറിൽ പോലീസുകാരന്‍റെ കൊലപാതകത്തിന് ഇടയാക്കിയ സംഘര്‍ഷത്തിന് വഴിവെച്ച പശുവിന്‍റെ അവശിഷ്ടത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് പോലീസ്. കൊലപാതകക്കേസിലെ മുഖ്യപ്രതി ബജ്റങ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി പോലീസ് എത്തിയിരിക്കുന്നത്. ഇതോടെ കൊലപാതകം ആസൂത്രിതമാണെന്ന സംശയം ബലപ്പെട്ടു
Samayam Malayalam bulandshahr-yogesh-raj.jpg.image.784.414


കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റമാണ് യോഗേഷ് രാജിനെതിരെയുള്ളത്. ഇയാള്‍ കഴിഞ്ഞ നാല് ദിവസമായി ഒളിവിലായിരുന്നു.

പശുവിനെ അറക്കുന്നത് കണ്ടെന്ന യോഗേഷിന്‍റെ മൊഴി വാസ്തവവിരുദ്ധമാണന്ന് പോലീസ് വ്യക്തമാക്കി. പോലീസ് ഇന്‍സ്പെക്ചര്‍ സുബോധ്കുമാര്‍ സിങിനെ വെടിവെച്ച കേസിലെ മുഖ്യപ്രതി കൂടിയാണ് യോഗേഷ് രാജ്.

കൊല്ലപ്പെട്ട ഇന്‍സ്പെക്ടറുടെ കുടുംബം വ്യാഴാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ഇതിനു പിന്നാലെ യോഗി ആദ്യത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്‍സ്പെക്ടറുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ദാദ്രിയിൽ ഗോവധത്തിന്‍റെ പേരിൽ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലഖിന്‍റെ വധക്കേസ് ആദ്യം അന്വേഷിച്ചത് ഇപ്പോള്‍ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്