ന്യൂഡൽഹി: ബുലന്ദ്‌ശഹറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശം നടത്തിയ യുപി മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടി സുപ്രീംകോടതിയിൽ. മന്ത്രിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.
ബുലന്ദ്‌ശഹർ സംഭവം സർക്കാരിനെ കരിതേച്ച് കാണിക്കുവാൻ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കുമെന്ന് അസംഖാൻ പ്രസ്‌താവന നടത്തിയിരുന്നു. മാനഭംഗത്തിനിരയായ പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷമാണ് അസംഖാൻ വിവാദപ്രസ്‌താവന നടത്തിയത്. ഇത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
ജൂലൈ 29-നാണ് ഡൽഹി-കാൺപൂർ ദേശീയപാത 91-ൽ വെച്ചാണ് കൊള്ളക്കാർ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി കൊള്ളയടിക്കുകയും യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തത്.
ബുലന്ദ്‌ശഹർ സംഭവം സർക്കാരിനെ കരിതേച്ച് കാണിക്കുവാൻ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കുമെന്ന് അസംഖാൻ പ്രസ്‌താവന നടത്തിയിരുന്നു. മാനഭംഗത്തിനിരയായ പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷമാണ് അസംഖാൻ വിവാദപ്രസ്‌താവന നടത്തിയത്. ഇത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
ജൂലൈ 29-നാണ് ഡൽഹി-കാൺപൂർ ദേശീയപാത 91-ൽ വെച്ചാണ് കൊള്ളക്കാർ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി കൊള്ളയടിക്കുകയും യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തത്.