ആപ്പ്ജില്ല

ഷഹീന്‍ബാഗ് സമരത്തില്‍ ബൂര്‍ഖ ധരിച്ചെത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു

സമരക്കാർ തന്നെയാണ് ഇവരെ പിടീകൂടി പോലിസിൽ ഏൽപ്പിച്ചത്. ഇവർ പ്രക്ഷോഭകർക്കിടയിൽ നിന്നുകൊണ്ട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്.

Samayam Malayalam 5 Feb 2020, 8:43 pm
ന്യൂഡല്‍ഹി∶ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഒളിക്യാമറ വച്ച് പകര്‍ത്തിയ യുവതിയെ സമരക്കാര്‍ പിടികൂടി. ബൂര്‍ഖയ്ക്കുള്ളില്‍ ക്യാമറ ഒളിപ്പിച്ച ഗുഞ്ച കപൂര്‍ എന്ന യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബുധനാഴ്ചയാണ് യൂട്യൂബര്‍ കൂടിയായ യുവതിയെ പിടികൂടിയത്.
Samayam Malayalam gunja kapoor in shaheen bagh
ഷഹീന്‍ബാഗ് സമരത്തില്‍ ബൂര്‍ഖ ധരിച്ചെത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു


also read: നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണം, കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

ദൃശ്യങ്ങള്‍ സമരക്കാര്‍ തന്നെയാണ് ഗുഞ്ചയെ പോലീസിലേല്‍പ്പിച്ചത്. ഇവര്‍ എന്തിനാണ് മുഖം മറച്ചെത്തിയതെന്ന് വ്യക്തമല്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കനത്ത സുരക്ഷാവലയത്തിലാണ് ഷഹീന്‍ബാഗും പരിസരവും. സമരക്കാര്‍ക്ക് നേരെ വെടിവയ്പ്പും ആക്രമണവുമുണ്ടായതിനെത്തുടര്‍ന്നാണ് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

സ്ത്രീകള്‍ക്കിടയില്‍ ചെന്ന യുവതിയുടെ അസ്വഭാവികത തോന്നിയ സ്ത്രീകള്‍ ബൂര്‍ഖ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. പ്രക്ഷോഭകര്‍ക്കിടയില്‍ നിന്നും നിരന്തരമായി ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് സമരപ്പന്തലില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേത്തുടര്‍ന്നാണ് പോലീസ് വന്ന് ഗുഞ്ചയെ സ്ഥലത്തു നിന്നുമാറ്റി. പോലീസ് പിടികൂടി കൊണ്ടു പോകുമ്പോള്‍ എന്തിനാണ് ക്യാമറ നിങ്ങള്‍ കൈയ്യില്‍ കരുതിയത് എന്ന് ചോദിച്ചതിന് ഇതില്‍ മാധ്യമങ്ങള്‍ക്കുള്ള ചൂടന്‍ വിഷയങ്ങളൊന്നുമില്ലെന്നായിരുന്നു മറുപടി.



വലതുപക്ഷ ആക്ടിവിസ്റ്റായ ഗുഞ്ച കപൂര്‍ റൈറ്റ് നറേറ്റീവ് എന്ന യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവ് തേജസ്വി സൂര്യ അടക്കമുള്ളവരെയാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

നേരത്തെ ഷഹീന്‍ ബാഗിലെ പ്രക്ഷോഭകര്‍ക്കിടയിലേക്ക് തോക്കുമായി കടന്ന് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഗേറ്റിന് മുന്നിലും അക്രമികള്‍ തോക്കുമായെത്തി വെടിയുതിര്‍ത്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്