ന്യൂഡൽഹി: ഏഴു വയസുകാരനെ സ്കൂളിലെ ശൗചാലയത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂളിൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. സ്കൂളിലെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഗുഡ്ഗാവിലെ ഘാംറോജ് സ്വദേശിയായ 42കാരൻ അശോക് കുമാറാണ് അറസ്റ്റിലായത്. ശൗചാലയത്തിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കുട്ടി അത് എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.
അതേസമയം, കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആയിരുന്നു റയാൻ ഇൻ്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലേക്ക് മാർച്ച് നടത്തി. സ്കൂൾ മാനേജ്മെൻ്റിൻ്റെ അശ്രദ്ധയ്ക്കെതിരെ കേസെടുക്കണമെന്ന് മരിച്ച കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
Ryan International School murder: Bus conductor confesses to killing child
Ryan International School murder: Bus conductor confesses to killing child, says he refused sex