ആപ്പ്ജില്ല

മന്ത്രിസഭാ പുനഃസംഘടന നടന്നത് കൃത്യമായ വിശകലനത്തിലൂടെ

വകുപ്പുകളെയും നിലവിലുള്ള മന്ത്രിമാരെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ മോദിക്ക് ഉറച്ച സഹകരണവുമായി ചില വിശ്വസ്തരും ഒപ്പമുണ്ടായിരുന്നു

TNN 11 Jul 2016, 12:05 pm
ന്യൂഡൽഹി: പുതിയ 19 മന്ത്രിമാർ കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലൂടെ അധികാരമേറ്റിരുന്നു. രണ്ടു മാസത്തോളം നീണ്ടു നിന്ന വിശകലനത്തിലൂടെയാണ് മോദി തന്‍റെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. വകുപ്പുകളെയും നിലവിലുള്ള മന്ത്രിമാരെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ മോദിക്ക് ഉറച്ച സഹകരണവുമായി ചില വിശ്വസ്തരും ഒപ്പമുണ്ടായിരുന്നു.
Samayam Malayalam cabinet reshuffle took place after pm narendra modi led two month long assessment process
മന്ത്രിസഭാ പുനഃസംഘടന നടന്നത് കൃത്യമായ വിശകലനത്തിലൂടെ


മന്ത്രിമാരുടെ കൃത്യനിർവഹണത്തെക്കാൾ ഉപരി ഓരോരുത്തരുടെയും കഴിവും വ്യക്തിത്വവും സ്റ്റാഫ്‌ അംഗങ്ങളോടുള്ള പെരുമാറ്റ രീതിയും സംസ്ഥാന നേതൃത്വങ്ങളോടുള്ള സമീപനവും എല്ലാം മോദിയും സംഘവും നിരീക്ഷിച്ചു. ഒരു ഘട്ടത്തിൽ നിരീക്ഷണ റിപ്പോർട്ടുകൾ ബിജെപി അധ്യക്ഷൻ അമിത് ഷായുമായി മോദി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

വിവാദങ്ങളിൽപ്പെടാതെ ജോലിയിൽ ആത്മാർത്ഥമായി ശ്രദ്ധിച്ച മന്ത്രിമാർക്കു പട്ടികയിൽ പ്രത്യേക പരിഗണന നൽകി എന്നും അടുത്ത വൃത്തങ്ങൾ ടൈംസ് ന്യൂസിനോട് വ്യക്തമാക്കി. മനോജ് സിൻഹ, പിയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ എന്നിവർക്കാണ് പട്ടികയിൽ ഉയർന്ന സ്ഥാനം ലഭിച്ചത്. ചിലർ നല്ല നേതാക്കൾ ആണെന്ന് തെളിയിച്ചെങ്കിലും നൽകിയ വകുപ്പുകൾക്ക് യോജിച്ച രീതിയിൽ പ്രവർത്തിക്കാൻ അവർക്കു സാധിച്ചില്ലെന്നും വിശകലനത്തിലൂടെ വ്യക്തമായി.

ഇതുതന്നെയാണ് സ്‌മൃതി ഇറാനി, രവിശങ്കർ പ്രസാദ്,ബിരേന്ദർ സിങ്ങ്,വെങ്കൈയ്യ നായിഡു എന്നിവരുടെ വകുപ്പ് മാറ്റത്തിൽ കലാശിച്ചത്. വിദേശ്യകാര്യം,റോഡ് ഗതാഗതം,പരിസ്ഥിതി,റയിൽവെ,ഊർജ്ജം,സാമ്പത്തികം തുടങ്ങിയ വകുപ്പുകളാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതെന്ന് പട്ടിക വ്യക്തമാക്കുന്നു. എംപിമാരുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്