മോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണ് വൻ അപകടം. 78 പേർ മരിച്ചു. നദിയിൽ വീണു 100 ഓളം പേർക്ക് പരിക്കേറ്റു. മോർബിയിലെ മച്ചു നദിയ്ക്കു കുറുകെയുള്ള പാലമാണ് തകർന്നുവീണത്. അപകട സമയം 500 ഓളം പേർ പാലത്തിൽ ഉണ്ടായിരുന്നു. നിരവധി പേർ നദിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ വിനോദ സഞ്ചാരികളും ഉൾപ്പെടുന്നുവെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
വർഷങ്ങൾക്കു മുമ്പ് നിർമിച്ച മോർബിയിലെ തൂക്കുപാലം ഗുജറാത്തിലെ ചരിത്രശേഷിപ്പുകളിൽ ഒന്നുകൂടിയാണ്. അറ്റകുറ്റപ്പണിക്കുശേഷം അടുത്തിടെ തുറന്നുകൊടുത്ത തൂക്കുപാലമാണ് തകർന്നത്. പാലത്തിനു താങ്ങാവുന്ന ശേഷിയെക്കാൾ ആളുകൾ കയറിയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ തിരക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിക്കണമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാൻ നിർദേശം നൽകി. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം കുറിച്ചു.
Read Latest National News and Malayalam News
വർഷങ്ങൾക്കു മുമ്പ് നിർമിച്ച മോർബിയിലെ തൂക്കുപാലം ഗുജറാത്തിലെ ചരിത്രശേഷിപ്പുകളിൽ ഒന്നുകൂടിയാണ്. അറ്റകുറ്റപ്പണിക്കുശേഷം അടുത്തിടെ തുറന്നുകൊടുത്ത തൂക്കുപാലമാണ് തകർന്നത്. പാലത്തിനു താങ്ങാവുന്ന ശേഷിയെക്കാൾ ആളുകൾ കയറിയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ തിരക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിക്കണമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാൻ നിർദേശം നൽകി. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം കുറിച്ചു.
Read Latest National News and Malayalam News