കോഴിക്കോട്: വിശ്വാസങ്ങളും ആചാരങ്ങളും തകര്‍ക്കാൻ ബിജെപി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് സുപ്രീംകോടതി വിധിയുടെ പേരിൽ വിശ്വാസങ്ങള്‍ തകര്‍ക്കാൻ ശ്രമം നടക്കുന്നു. വിശ്വാസികളെ ലാത്തിച്ചാര്‍ജ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ബിജെപിയുടെ വിജയ് സങ്കൽപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളെ വ്യാജ ഉദാരവാദികളും അര്‍ബൻ നെക്സലുകളും ഒരുമിച്ചുനിന്ന് അവഹേളിക്കുകയാണ്. എന്നാൽ നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കാമെന്നാണ് കരുതിയിരുന്നെങ്കിൽ തെറ്റ് പറ്റി. ബിജെപി ഉള്ളിടത്തോളം കാലം ഇത് നടക്കില്ല. വിശ്വാസങ്ങളെ തകര്‍ക്കാൻ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയമാണ് എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും സംസ്കാരം. ഇവര്‍ കേരളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇവര്‍ നിരാശമാത്രമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ബിജെപി ഒരു ബദൽ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. ജനാധിപത്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും മോദി പറഞ്ഞു. കേരളത്തിൽ ത്രിപുര ആവര്‍ത്തിക്കും.
നികുതി വെട്ടിപ്പിൽ ജാമ്യത്തിലിറങ്ങിയവര്‍ കേരളത്തിൽ മത്സരത്തിനെത്തുന്നു. നിലവിലെ മണ്ഡലത്തിൽ എന്ത് ചെയ്തുവെന്നു അവരോട് ചോദിക്കണം. കോൺഗ്രസ് രാജ്യത്തിൻ്റെ സേനയെ ചോദ്യം ചെയ്യുന്നു. കോൺഗ്രസ് നേതാക്കൾ പാകിസ്ഥാനിൽ വീരനായകരാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയമാണ് എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും സംസ്കാരം. ഇവര്‍ കേരളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇവര്‍ നിരാശമാത്രമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ബിജെപി ഒരു ബദൽ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. ജനാധിപത്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും മോദി പറഞ്ഞു. കേരളത്തിൽ ത്രിപുര ആവര്‍ത്തിക്കും.
നികുതി വെട്ടിപ്പിൽ ജാമ്യത്തിലിറങ്ങിയവര്‍ കേരളത്തിൽ മത്സരത്തിനെത്തുന്നു. നിലവിലെ മണ്ഡലത്തിൽ എന്ത് ചെയ്തുവെന്നു അവരോട് ചോദിക്കണം. കോൺഗ്രസ് രാജ്യത്തിൻ്റെ സേനയെ ചോദ്യം ചെയ്യുന്നു. കോൺഗ്രസ് നേതാക്കൾ പാകിസ്ഥാനിൽ വീരനായകരാണെന്നും അദ്ദേഹം പറഞ്ഞു.