കാണ്‍പുര്‍ വെടിവെയ്പ് കേസിലെ പ്രതി വികാസ് ദുബെ കൊല്ലപ്പെട്ടു. മധ്യപ്രദേശില്‍ നിന്ന് കാണ്‍പുരിലേക്ക് വരുന്നവഴിയാണ് സംഭവം. യാത്രയ്ക്കിടെ സഞ്ചരിച്ച വാഹനം ഇടയ്ക്കു വെച്ച് അപകടത്തില്‍ പെടുകയും തുടര്‍ന്ന് ദുബെ രക്ഷപെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.
Also Read: സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക്
വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് മൂന്ന് പോലീസ് വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍പെട്ടത്. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Also Read: ഭീതിയൊഴിയുന്നില്ല; ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടി 24 ലക്ഷത്തിലേക്ക്
വികാസ് ദുബെയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വഴിപാടുകള്‍ നടത്താന്‍ ക്ഷേത്രത്തിനുള്ളില്‍ കയറുന്ന സമയത്ത് കടയുടമ വികാസ് ദുബെയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്, പോലീസുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. വികാസ് ദുബെയ്ക്കായി യുപി പോലീസ് ഉത്തരേന്ത്യ ഒട്ടാകെ കര്‍ശന പരിശോധന നടത്തിവരികയായിരുന്നു.
കഴിഞ്ഞയാഴ്ച കാൺപുരിൽ വെച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഡിവെഎസ്പിയടക്കമുള്ള പൊലീസുകാര്‍ ഉള്‍പ്പെടുന്നു.
Also Read: സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക്
വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് മൂന്ന് പോലീസ് വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍പെട്ടത്. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Also Read: ഭീതിയൊഴിയുന്നില്ല; ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടി 24 ലക്ഷത്തിലേക്ക്
വികാസ് ദുബെയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വഴിപാടുകള്‍ നടത്താന്‍ ക്ഷേത്രത്തിനുള്ളില്‍ കയറുന്ന സമയത്ത് കടയുടമ വികാസ് ദുബെയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്, പോലീസുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. വികാസ് ദുബെയ്ക്കായി യുപി പോലീസ് ഉത്തരേന്ത്യ ഒട്ടാകെ കര്‍ശന പരിശോധന നടത്തിവരികയായിരുന്നു.
കഴിഞ്ഞയാഴ്ച കാൺപുരിൽ വെച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഡിവെഎസ്പിയടക്കമുള്ള പൊലീസുകാര്‍ ഉള്‍പ്പെടുന്നു.