ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമൻ്റെ പേരിൽ 2.17 കോടി രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ ബിജെപി ജനറൽ സെക്രട്ടറി മുരളീധര റാവുവിനെതിരെ കേസ്. വ്യാജ ഒപ്പിട്ട നിയമന രേഖയുടെ പകര്‍പ്പ് കാണിച്ച് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറിയാണ് മുരളീധര റാവു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മ എക്സലിൻ്റെ കീഴിൽ നിയമനം നടത്താമെന്ന് വ്യക്തമാക്കിയാണ് പണം തട്ടിയത്. മുരളീധര റാവുവിൻ്റെ വിശ്വസ്തൻ എ കൃഷ്ണ കുമാര്‍ വഴിയാണ് നിയമനം വാഗ്ദാനം ചെയ്തത്. ഇതിൽ ഒരു സ്ത്രീയാണ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്. ഇത്ര വലിയ തുക നൽകാൻ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും വ്യാജ വാഗ്ദാനങ്ങള്‍ നൽകിയെന്നും ഭീഷണി നേരിട്ടതായും പരാതിയിലുണ്ട്. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചു.
അതേസമയം ഇതുമായി ബന്ധമില്ലെന്ന് മുരളീധര്‍ റാവു അറിയിച്ചു. പരാതിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി തെലങ്കാന വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.
അതേസമയം ഇതുമായി ബന്ധമില്ലെന്ന് മുരളീധര്‍ റാവു അറിയിച്ചു. പരാതിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി തെലങ്കാന വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.