ബെംഗളൂരു: യുവതിയുമായി ചാറ്റ് ചെയ്തതിന് 20കാരെന ക്രൂരമായി മർദ്ദിച്ച് ഗ്രാമത്തിലൂടെ നഗ്നനാക്കി നടത്തി. കർണാകടയിലെ ദാവൺഗരെ ജില്ലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് വാർത്ത പുറം ലോകം അറിഞ്ഞത്. യുവതിയുടെ ബന്ധുക്കളും മറ്റുചിലരും ചേർന്നാണ് യുവാവിനെ രണ്ട് ദിവസം തടവിലിട്ട് മർദ്ദിച്ചതെന്നാണ് പരാതി. യുവാവിന്‍റെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആത്തിക്കരെ എന്ന ഗ്രാമത്തിലെ 20കാരനായ ഗണേഷിനെയാണ് ഒരു സംഘമാളുകൾ വീട്ടിൽ നിന്നും പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ തിങ്കളാഴ്ചയാണ് പുറത്ത് വന്നത്. യുവാവിന്‍റെ അമ്മയുടെ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. ഇതേ ഗ്രാമത്തിലുള്ള യുവതിയോടായിരുന്നു ഗണേഷ് ചാറ്റ് ചെയ്തിരുന്നത്.
Also Read : ഭാര്യക്ക് മാന്യമായി സാരിയുടുക്കാൻ അറിയില്ല; യുവാവ് ആത്മഹത്യ ചെയ്തു
യുവതിയുടെ ബന്ധുക്കളും നാട്ടിലെ ചിലരും ചേർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മകനെ വീട്ടിൽ നിന്നും പിടിച്ചുകൊണ്ട് പോയതെന്നാണ് ഗണേഷിന്‍റെ അമ്മ പറയുന്നത്. തുടർന്ന് ഒരു വിവാഹ മണ്ഡപത്തിൽ തടവിലിട്ട് രണ്ട് ദിവസം മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനത്തിനിരയാക്കിയ യുവാവിനെ നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിയെന്നും പരാതിയിലുണ്ട്. എന്തിനാണ് മകനെ പിടിച്ചുകൊണ്ട് പോകുന്നതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നില്ലെന്നാണ് ഗണേഷിന്‍റെ അമ്മ രേണുക പറയുന്നത്.
മകനെ കൊണ്ടുപോവരുതെന്നും ഉപദ്രവിക്കരുതെന്നും യാചിച്ചിട്ടും അവർ കേട്ടില്ലെന്ന് അമ്മ പറയുന്നു. എന്തിനാണ് മകനെ പീഡിപ്പിക്കുന്നത് എന്ന് ചോദിച്ചിട്ടും മറുപടി ഉണ്ടായില്ല. അവനെ മർദ്ദിക്കുകയും വീഡിയോ ചിത്രകരിച്ചെന്നും അമ്മയുടെ പരാതിയിലുണ്ട്. വെള്ളിയാഴ്ചയാണ് ഗണേഷിനെ ഗ്രാമത്തിലൂടെ നഗ്നനാക്കി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വീഡിയോകളാണ് പ്രചരിക്കുന്നത്. വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് യുവാവിന്‍റെ അമ്മ പോലീസിനെ സമീപിച്ചത്.
Also Read: ഗ്യാൻവാപി പള്ളിയിലെ നിസ്കാരം തടയരുത്; ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി
അന്വേഷണത്തില്‍ യുവാവ് ഗ്രാമത്തിലെ യുവതിയുമായി സോഷ്യല്‍ മീഡിയയിലൂടെ ചാറ്റ് ചെയ്തതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ചാറ്റ് ചെയ്യുന്നത് പതിവായിരുന്നു. ഈ ചാറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കളും ചിലരും ചേര്‍ന്ന് ഗണേഷിനെ മർദ്ദിച്ചതെന്നും പോലീസ് പറഞ്ഞു.
Also Read : ഭാര്യക്ക് മാന്യമായി സാരിയുടുക്കാൻ അറിയില്ല; യുവാവ് ആത്മഹത്യ ചെയ്തു
യുവതിയുടെ ബന്ധുക്കളും നാട്ടിലെ ചിലരും ചേർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മകനെ വീട്ടിൽ നിന്നും പിടിച്ചുകൊണ്ട് പോയതെന്നാണ് ഗണേഷിന്‍റെ അമ്മ പറയുന്നത്. തുടർന്ന് ഒരു വിവാഹ മണ്ഡപത്തിൽ തടവിലിട്ട് രണ്ട് ദിവസം മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനത്തിനിരയാക്കിയ യുവാവിനെ നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിയെന്നും പരാതിയിലുണ്ട്. എന്തിനാണ് മകനെ പിടിച്ചുകൊണ്ട് പോകുന്നതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നില്ലെന്നാണ് ഗണേഷിന്‍റെ അമ്മ രേണുക പറയുന്നത്.
മകനെ കൊണ്ടുപോവരുതെന്നും ഉപദ്രവിക്കരുതെന്നും യാചിച്ചിട്ടും അവർ കേട്ടില്ലെന്ന് അമ്മ പറയുന്നു. എന്തിനാണ് മകനെ പീഡിപ്പിക്കുന്നത് എന്ന് ചോദിച്ചിട്ടും മറുപടി ഉണ്ടായില്ല. അവനെ മർദ്ദിക്കുകയും വീഡിയോ ചിത്രകരിച്ചെന്നും അമ്മയുടെ പരാതിയിലുണ്ട്. വെള്ളിയാഴ്ചയാണ് ഗണേഷിനെ ഗ്രാമത്തിലൂടെ നഗ്നനാക്കി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വീഡിയോകളാണ് പ്രചരിക്കുന്നത്. വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് യുവാവിന്‍റെ അമ്മ പോലീസിനെ സമീപിച്ചത്.
Also Read: ഗ്യാൻവാപി പള്ളിയിലെ നിസ്കാരം തടയരുത്; ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി
അന്വേഷണത്തില്‍ യുവാവ് ഗ്രാമത്തിലെ യുവതിയുമായി സോഷ്യല്‍ മീഡിയയിലൂടെ ചാറ്റ് ചെയ്തതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ചാറ്റ് ചെയ്യുന്നത് പതിവായിരുന്നു. ഈ ചാറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കളും ചിലരും ചേര്‍ന്ന് ഗണേഷിനെ മർദ്ദിച്ചതെന്നും പോലീസ് പറഞ്ഞു.