ബെംഗളുരു: കര്‍ണാടകയിൽ ഇന്നലെ രൂപീകരിച്ച യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സുപ്രീം കോടതിയിൽ ഇതു സംബന്ധിച്ച കേസിൽ വാദം തുടങ്ങി. കോടതി വിധി ബിജെപിയ്ക്ക് നിര്‍ണായകമാണ്.
സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതാണ് നല്ലതെന്നും നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകുമോ എന്നും കോടതി ആരാഞ്ഞു. വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യത്തെ കോൺഗ്രസും എതിർത്തില്ലെന്നാണ് സൂചന. ഗവർണർ അനുവദിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിൽ തന്നെയാണെന്നും കോടതി പറഞ്ഞു.
ഭൂരിപക്ഷമുണ്ടെന്ന് കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് നല്കിയ രണ്ട് കത്തുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ. കത്തുകള്‍ മുകുള്‍ റോത്തഗി പരിശോധിക്കുകയാണ്. തങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് തങ്ങളെന്നാണ് ഒന്നാമത്തെ കത്തിൽ അവകാശപ്പെടുന്നത്. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്ന് രണ്ടാമത്തെ കത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതിൽ ആരുടെയെങ്കിലും പേരുകളുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
കോൺഗ്രസ് – ജെഡിഎസ് സഖ്യം നൽകിയ കത്തിൽ തങ്ങൾക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്ന പക്ഷത്തെ മാറ്റിനിർത്തി യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. ഇതിനുള്ള ഉത്തരം കത്തുകളിൽ നിന്ന് ലഭിച്ചില്ലെങ്കിൽ സത്യപ്രതിജ്ഞ ഉള്‍പ്പെടെ റദ്ദാക്കാൻ കോടതിയ്ക്ക് സാധിക്കും.
ഇതിനിടെ ഇന്നു പുലര്‍ച്ചെയോടെ ബെംഗലുരുവിലെ റിസോര്‍ട്ടിൽ നിന്ന് യാത്ര തിരച്ച ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാര്‍ ഹൈദരാബാദിലെത്തിയതായി കോൺഗ്രസ് എംപി ഡി കെ സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. കോൺഗ്രസിനൊപ്പമുള്ള മൂന്ന് എംഎൽഎമാര്‍ ബിജെപിയിൽ ചേര്‍ന്നതായും സൂചനയുണ്ട്.
സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതാണ് നല്ലതെന്നും നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകുമോ എന്നും കോടതി ആരാഞ്ഞു. വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യത്തെ കോൺഗ്രസും എതിർത്തില്ലെന്നാണ് സൂചന. ഗവർണർ അനുവദിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിൽ തന്നെയാണെന്നും കോടതി പറഞ്ഞു.
ഭൂരിപക്ഷമുണ്ടെന്ന് കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് നല്കിയ രണ്ട് കത്തുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ. കത്തുകള്‍ മുകുള്‍ റോത്തഗി പരിശോധിക്കുകയാണ്. തങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് തങ്ങളെന്നാണ് ഒന്നാമത്തെ കത്തിൽ അവകാശപ്പെടുന്നത്. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്ന് രണ്ടാമത്തെ കത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതിൽ ആരുടെയെങ്കിലും പേരുകളുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
കോൺഗ്രസ് – ജെഡിഎസ് സഖ്യം നൽകിയ കത്തിൽ തങ്ങൾക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്ന പക്ഷത്തെ മാറ്റിനിർത്തി യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. ഇതിനുള്ള ഉത്തരം കത്തുകളിൽ നിന്ന് ലഭിച്ചില്ലെങ്കിൽ സത്യപ്രതിജ്ഞ ഉള്‍പ്പെടെ റദ്ദാക്കാൻ കോടതിയ്ക്ക് സാധിക്കും.
ഇതിനിടെ ഇന്നു പുലര്‍ച്ചെയോടെ ബെംഗലുരുവിലെ റിസോര്‍ട്ടിൽ നിന്ന് യാത്ര തിരച്ച ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാര്‍ ഹൈദരാബാദിലെത്തിയതായി കോൺഗ്രസ് എംപി ഡി കെ സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. കോൺഗ്രസിനൊപ്പമുള്ള മൂന്ന് എംഎൽഎമാര്‍ ബിജെപിയിൽ ചേര്‍ന്നതായും സൂചനയുണ്ട്.