ലഖ്നൗ: കൊവിഡ് മാനദണ്ഡം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസുമായി യുപി പോലീസ്. കൊവിഡ് മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥിയ്ക്ക് വേണ്ടി നോയിഡയിൽ പ്രചാരണം നടത്തി എന്നാരോപിച്ചാണ് കേസെടുത്തത്. അടുത്ത മാസമാണ് യുപിയിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഭൂപേഷ് ബാഗേലിന് പുറമെ നിരവധിയാളുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലാണ് ഭൂപേഷ് ബാഗേലിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ നോയിഡ അസിസ്റ്റന്‍റ് ഡിസിപിയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് ഓഫീസർ പരാതി നൽകിയത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ അഞ്ചോ അഞ്ചിലധികമോ ആളുകള്‍ കൂട്ടംകൂടരുത് എന്ന ഉത്തരവ് ഭൂപേഷ് ബാഗേല്‍ ലംഘിച്ചു എന്നതാണ് പരാതി.
Also Read : യോഗിയെ കാത്തിരിക്കുന്നതെന്ത്? ബിജെപിയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം
കഴിഞ്ഞയാഴ്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കൊവിഡ് സാഹചര്യത്തിൽ പാലിക്കേണ്ട നിബന്ധനകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പാടില്ലെന്നാണ് കമ്മീഷന്‍ ഉത്തരവ്. കൊവിഡ് കേസുകള്‍ ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികളും യോഗങ്ങളും നിരോധിച്ചിരുന്നു.
Also Read : യോഗിയെ കാത്തിരിക്കുന്നതെന്ത്? ബിജെപിയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം
നോയിഡയിലെ സെക്ടർ 113ലെ പോലീസ് സ്റ്റേഷനിലാണ് ഭൂപേഷ് ബാഗേലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ നോയിഡയിൽ പ്രചാരണത്തിനെത്തിയ ഭൂപേഷ് ബാഗേലിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ള മാസ്‌ക് ധരിച്ച് തെരുവില്‍ നിരവധി ആളുകള്‍ക്കൊപ്പം ബാഗേൽ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ളവ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടപടി വന്നിരിക്കുന്നത്.
Also Read : യോഗിയെ കാത്തിരിക്കുന്നതെന്ത്? ബിജെപിയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം
കഴിഞ്ഞയാഴ്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കൊവിഡ് സാഹചര്യത്തിൽ പാലിക്കേണ്ട നിബന്ധനകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പാടില്ലെന്നാണ് കമ്മീഷന്‍ ഉത്തരവ്. കൊവിഡ് കേസുകള്‍ ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികളും യോഗങ്ങളും നിരോധിച്ചിരുന്നു.
Also Read : യോഗിയെ കാത്തിരിക്കുന്നതെന്ത്? ബിജെപിയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം
നോയിഡയിലെ സെക്ടർ 113ലെ പോലീസ് സ്റ്റേഷനിലാണ് ഭൂപേഷ് ബാഗേലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ നോയിഡയിൽ പ്രചാരണത്തിനെത്തിയ ഭൂപേഷ് ബാഗേലിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ള മാസ്‌ക് ധരിച്ച് തെരുവില്‍ നിരവധി ആളുകള്‍ക്കൊപ്പം ബാഗേൽ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ളവ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടപടി വന്നിരിക്കുന്നത്.