അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂളുകളിൽ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് കത്തോലിക്കാ വിദ്യാഭ്യാസ ബോർഡ്. ഭഗവത് ഗീതയ്ക്കു പുറമെ എല്ലാ വിശുദ്ധഗ്രന്ഥങ്ങളിലെയും മൂല്യങ്ങൾ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനാണ് ഇതു സംബന്ധിച്ച് കത്തോലിക്കാ വിദ്യാഭ്യാസ ബോർഡ് കത്തെഴുതിയത്. ഇന്ത്യ മതേതര രാജ്യമാണെന്നും ഭഗവത് ഗീതയ്ക്കു പുറമെ എല്ലാ മതഗ്രന്ഥങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2020ലെ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് ഈ നയം നടപ്പിൽ വരുത്തണമെന്നാണ് ബോർഡിൻ്റെ ആവശ്യം.
ഗുജറാത്തിൽ അടുത്ത വിദ്യാഭ്യാസ വർഷം മുതൽ ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഭഗവത് ഗീത സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഗുജറാത്ത് സർക്കാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ബോർഡ് സെക്രട്ടറി ഫാദർ ടെലിസ് ഫെർണാണ്ടസ് ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്.
Also Read: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിൽ എന്താണ് തെറ്റ്? കാവിക്ക് എന്താണ് പ്രശ്നമെന്ന് വെങ്കയ്യ നായിഡു
"2022-23 വിദ്യാഭ്യാസവര്‍ഷം മുതൽ ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യമായ ഇന്ത്യയിലെ മതവൈവിധ്യങ്ങളും നാനാത്വവും പരിഗണിച്ച് കുട്ടികളിൽ എല്ലാ ലോകമതങ്ങളുടെയും മതഗന്ഥങ്ങള്‍ അതായത് ഖുറാൻ, അവേസ്ത, ബഹായ്, ബൈബിൾ, തനാഖ്, താൽമുദ്, ഗുരുഗ്രന്ധ് സാഹിബ് തുടങ്ങിയവയും പഠിപ്പിക്കുന്നതാണ് നല്ലത്." അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അവരവരുടെ വിശ്വാസവും ജീവിതരീതിയും ആചാരങ്ങളും പതിവുകളും പിന്തുടരാൻ സ്വാതന്ത്ര്യം ലഭിക്കുന്ന ഇന്ത്യയാണ് നാം പടതുയര്ത്തേണ്ടത്. ഇതോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും വേണം. എല്ലാവരെയും ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. അവരെല്ലാവരും ഇന്ത്യ എന്ന ആശയത്തിനു സംഭാവന ചെയ്തിട്ടുമുണ്ട്. ഈ ആശയത്തെ ലോകം ഏറെ ആദരിക്കുന്നുണ്ട്. അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Also Read: കശ്മീരിൽ നിന്ന് ഉടൻ സൈന്യത്തെ പിൻവലിക്കാൻ സാധിച്ചേക്കും; പ്രഖ്യാപനവുമായി അമിത് ഷാ
ഇന്ത്യൻ വിജ്ഞാനസമ്പ്രദായവും ശ്ലോകങ്ങളും കുട്ടികൾക്ക് മനസ്സിലാകാനായി ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി ആവശ്യപ്പെട്ടത്.
അടുത്ത വര്‍ഷം മുതൽ ഗുജറാത്തിലെ സ്കൂളുകളിൽ പുതിയ പാഠ്യപദ്ധതി കൊണ്ടുവരാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. ആറാം ക്ലാസ് മുതൽ മുകളിലേയ്ക്ക് ഭഗവത് ഗീത സ്കൂള്‍ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കുമെന്ന ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സമാന പ്രസ്താവനയുമായി കര്‍ണാടക സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്തിൽ അടുത്ത വിദ്യാഭ്യാസ വർഷം മുതൽ ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഭഗവത് ഗീത സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഗുജറാത്ത് സർക്കാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ബോർഡ് സെക്രട്ടറി ഫാദർ ടെലിസ് ഫെർണാണ്ടസ് ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്.
Also Read: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിൽ എന്താണ് തെറ്റ്? കാവിക്ക് എന്താണ് പ്രശ്നമെന്ന് വെങ്കയ്യ നായിഡു
"2022-23 വിദ്യാഭ്യാസവര്‍ഷം മുതൽ ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യമായ ഇന്ത്യയിലെ മതവൈവിധ്യങ്ങളും നാനാത്വവും പരിഗണിച്ച് കുട്ടികളിൽ എല്ലാ ലോകമതങ്ങളുടെയും മതഗന്ഥങ്ങള്‍ അതായത് ഖുറാൻ, അവേസ്ത, ബഹായ്, ബൈബിൾ, തനാഖ്, താൽമുദ്, ഗുരുഗ്രന്ധ് സാഹിബ് തുടങ്ങിയവയും പഠിപ്പിക്കുന്നതാണ് നല്ലത്." അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അവരവരുടെ വിശ്വാസവും ജീവിതരീതിയും ആചാരങ്ങളും പതിവുകളും പിന്തുടരാൻ സ്വാതന്ത്ര്യം ലഭിക്കുന്ന ഇന്ത്യയാണ് നാം പടതുയര്ത്തേണ്ടത്. ഇതോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും വേണം. എല്ലാവരെയും ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. അവരെല്ലാവരും ഇന്ത്യ എന്ന ആശയത്തിനു സംഭാവന ചെയ്തിട്ടുമുണ്ട്. ഈ ആശയത്തെ ലോകം ഏറെ ആദരിക്കുന്നുണ്ട്. അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Also Read: കശ്മീരിൽ നിന്ന് ഉടൻ സൈന്യത്തെ പിൻവലിക്കാൻ സാധിച്ചേക്കും; പ്രഖ്യാപനവുമായി അമിത് ഷാ
ഇന്ത്യൻ വിജ്ഞാനസമ്പ്രദായവും ശ്ലോകങ്ങളും കുട്ടികൾക്ക് മനസ്സിലാകാനായി ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി ആവശ്യപ്പെട്ടത്.
അടുത്ത വര്‍ഷം മുതൽ ഗുജറാത്തിലെ സ്കൂളുകളിൽ പുതിയ പാഠ്യപദ്ധതി കൊണ്ടുവരാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. ആറാം ക്ലാസ് മുതൽ മുകളിലേയ്ക്ക് ഭഗവത് ഗീത സ്കൂള്‍ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കുമെന്ന ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സമാന പ്രസ്താവനയുമായി കര്‍ണാടക സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.