ആപ്പ്ജില്ല

വയലാർ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം

രവി കൃഷ്ണ അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം

Samayam Malayalam 5 Jun 2018, 3:41 pm
ജയ്പൂര്‍: വിവാദമായ ആംബുലന്‍സ് അഴിമതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണക്കെതിരെ കുറ്റപത്രം. രവി അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രവി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനിയായ സിക്കിറ്റ്‌സ് ഹെല്‍ത്ത് കെയറിനെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. സംഭവത്തില്‍ മൂന്ന് വര്‍ഷം മുമ്പ് പോലീസ് കേസെടുത്തതാണ്. ഇപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതേസമയം മറ്റ് രാഷ്ട്രീയക്കാരൊന്നും കുറ്റപത്രത്തിലില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, പി ചിദംബരം, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Samayam Malayalam vayalar


2015 ഓഗസ്റ്റില്‍ സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുണ്ടായിരുന്നു. അതേസമയം ഇവര്‍ക്കെതിരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സിബിഐ അംഗീകരിച്ചിട്ടില്ല. പക്ഷേ ഇവര്‍ക്കെതിരെ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ടോ എന്നും സിബിഐ വ്യക്തമാക്കിയിട്ടില്ല. സികിറ്റ്‌സിന്റെ സിഇഒ ശ്വേത മംഗള്‍, ജീവക്കാരായ അമിത് ആന്റണി അലക്‌സ്, എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്