ആപ്പ്ജില്ല

എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണം

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗിക്കെതിരായ ഈ പരാമര്‍ശമുള്ളത്.

TNN 13 Oct 2017, 11:23 am
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ ആരോപിച്ചു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗിക്കെതിരായ ഈ പരാമര്‍ശമുള്ളത്.
Samayam Malayalam cbi nails sp tyagi in agusta westland case says he got 42 million euros as bribe
എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണം


3,727 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗൂഡാലോചനയില്‍ അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ എസ് ഗുജറാളിനും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിക്കാരായ ഇടനിലക്കാര്‍ ഗൈഡോ ഹാഷ്‌കെ, കാല്‍ലോസ് ഗെറോസ, ക്രിസ്ത്യന്‍ മൈക്കേല്‍ എന്നിവരും ചില അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.

എസ് പി ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് 2.28 കോടിയും കൈക്കൂലിയായി കൈപ്പറ്റിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ത്യാഗിയെ കൂടാതെ മറ്റു രണ്ടു സഹോദരങ്ങളായസന്ദീപ്, രാജീവ് എന്നിവരടക്കം 13 പ്രതികള്‍കൂടിയുണ്ട്. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്ത വെസ്റ്റ്ലന്‍ഡ്.


CBI nails SP Tyagi in Agusta Westland case, says he got 42 million euros as bribe

According to the CBI chargesheet, accessed by the CBI, in the Agusta Westland case, the chopper deal cost the state exchequer 398 million euros.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്