ആപ്പ്ജില്ല

515 കോടി രൂപയുടെ തട്ടിപ്പ്; കാനറാ ബാങ്ക് പരാതി നൽകി

ഫെബ്രുവരി 26നാണ് കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.വി.പ്രസാദ് റാവു 515.15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതി രേഖപ്പെടുത്തിയത്.

TNN 1 Mar 2018, 9:08 am
ന്യൂഡല്‍ഹി: 515 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയുമായി കാനറാ ബാങ്ക്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്‍റെ ഡയറക്ടര്‍മാരും ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നല്‍കി. ഫെബ്രുവരി 26നാണ് കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.വി.പ്രസാദ് റാവു 515.15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതി രേഖപ്പെടുത്തിയത്.
Samayam Malayalam cbi registers another case of rs 515 crore scam at canara bank
515 കോടി രൂപയുടെ തട്ടിപ്പ്; കാനറാ ബാങ്ക് പരാതി നൽകി


ആര്‍പി ഇന്‍ഫോ സിസ്റ്റത്തിന്‍റെ ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്‌ന, ഡെബ്‌നാഥ് പാല്‍ എന്നിവര്‍ ചേര്‍ന്ന് കാനറാ ബാങ്കിനെയും മറ്റ് ഒന്‍പതു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും കബളിപ്പിച്ചുവെന്നാണ് പരാതി. ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയ്ക്ക് ശേഷം വ്യാജരേഖകളും കത്തുകളും സമർപ്പിച്ചാണ് പണം തട്ടിയത് എന്നാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കണ്‍സോര്‍ഷ്യത്തിലെ മറ്റു ബാങ്കുകള്‍ പരാതി നല്‍കാന്‍ കാനറാ ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു. 2012 മുതല്‍ ഇവർ തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്നാണ് സൂചന. ആര്‍പി ഇന്‍ഫോ സിസ്റ്റത്തിന്‍റെ ഡയറക്ടര്‍മാരിലൊരാളായ ശിവജി പഞ്ജ നേരത്തേയും തട്ടിപ്പ് കേസിൽ അകപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്