ആപ്പ്ജില്ല

തൂത്തുക്കുടി കസ്റ്റഡി മരണം: കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് മർദ്ദിച്ചു; രഹസ്യഭാഗങ്ങളിൽ നിന്ന് ചോരയൊലിച്ചിട്ടും നിർത്തിയില്ല; സിബിഐ കുറ്റപത്രം

മർദ്ദനത്തിനിടയിൽ ഇരുവരും മിണ്ടാതിരുന്ന ഘട്ടങ്ങളിലെല്ലാം കാരണം അന്വേഷിച്ച് പലതവണ പോലീസ് മർദ്ദിച്ചുവെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

Samayam Malayalam 27 Oct 2020, 4:19 pm
ചെന്നൈ: കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് മർദ്ദിച്ചു. രഹസ്യഭാഗങ്ങളിലെ മുറിവിലൂടെ അമിത രക്തസ്രാവം ഉണ്ടായി. എന്നിട്ടും പോലീസ് മർദ്ദനം നിർത്തിയില്ല. തൂത്തുക്കുടിയിൽ ഇരട്ട കസ്റ്റഡി കൊലപാതക കേസിൽ സിബിഐ കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെയാണ്.
Samayam Malayalam Jayaraj and Bennicks
ജയരാജും ബെന്നിക്സും |TOI


ലോക്കപ്പിലെ ഭിത്തിയിലും ലാത്തിയിലും രക്തക്കറ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇത് കൊല്ലപ്പെട്ട ജയരാജിന്റേയും ബെന്നിക്സിന്റേതുമാണെന്ന് തിരിച്ചറിഞ്ഞു. ഇൻസ്പെക്ടർ ശ്രീധറിനും കൊലപാതകത്തിൽ പങ്കുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

Also Read: 'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ്

ഇരുവരും സാത്താൻകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് കുറ്റപത്രം സ്ഥിരീകരിക്കുന്നു. ജൂൺ 19 ന് രാത്രി 7.45 നും പിറ്റേന്ന് പുർച്ചെ മൂന്നിനും ഇടയിലാണ് ജയരാജും ബെന്നിക്സും ക്രൂരമായ പീഡനത്തിന് ഇരയായത്.

Also Read: പ്രധാനമന്ത്രിയെക്കുറിച്ച് പരാമര്‍ശം; പ്രസംഗത്തിനിടെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയ്ക്ക് നേർക്ക് ചെരിപ്പേറ്

ഇരുവരേയും പലതവണ മർദ്ദിച്ചു. മർദ്ദനമേറ്റ ഇരുവരും നിശബ്ദരാകുമ്പോൾ കാരണം അന്വേഷിച്ച് പല തവണ മർദ്ദിച്ചു. അടഞ്ഞ സ്ഥലത്തുവെച്ച് മണിക്കൂറുകളോളം ഇരുവരേയും പീഡിപ്പിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ലോക്ക് ഡൗൺ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ജൂൺ 19-നാണ് ജയരാജിനേയും മകൻ ബെന്നിക്സിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബെന്നിക്സ് ജൂൺ 22നും ജയരാജ് തൊട്ടടുത്ത ദിവസവുമാണ് മരണത്തിന് കീഴടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്