ന്യൂഡൽഹി: പശ്ചിമബംഗാളിൽ ഭരിക്കുന്ന സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും സി ബി ഐ നൽകിയിരിക്കുന്ന ഹര്‍ജികൾ ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കും. തുടര്‍ അന്വേഷണം തുടരണമെങ്കിൽ അടിയന്തിരമായി കോടതിയുടെ ഇടപെടൽ വേണമെന്നാണ് സി ബി ഐ ആവശ്യമുന്നയിച്ചിരിക്കുന്നത്. പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളടങ്ങുന്ന തെളിവ് നശിപ്പിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ ആരോപണം. എന്നാൽ അത്തരത്തിൽ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള മറു തെളിവ് ഹാജരാക്കാൻ തിങ്കളാഴ്ച സി ബി ഐയോട് സുപ്രീംകോടതി ആവശ്യപ്പെടുകയുമുണ്ടായി. തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി പോലീസ് കമ്മീഷണര്‍ക്കെതിരെ ഉണ്ടാകും.
അത്തരത്തിലുള്ള തെളിവുകള്‍ സിബിഐക്ക് കോടതിയെ ഇന്ന് ബോധ്യപ്പെടുത്തേണ്ടിവരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം സംസ്ഥാനപോലീസ് സര്‍ക്കാരന്റെ അഭിമാനമാണെന്ന വാദം ഉയര്‍ത്തി മമതയുടെ സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തേക്ക് കടക്കുകയാണ്.
അത്തരത്തിലുള്ള തെളിവുകള്‍ സിബിഐക്ക് കോടതിയെ ഇന്ന് ബോധ്യപ്പെടുത്തേണ്ടിവരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം സംസ്ഥാനപോലീസ് സര്‍ക്കാരന്റെ അഭിമാനമാണെന്ന വാദം ഉയര്‍ത്തി മമതയുടെ സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തേക്ക് കടക്കുകയാണ്.