ശ്രീനഗര്‍: ജമ്മു കശ്മീരിൽ ജമാ അത്തെ ഇസ്ലാമിയുടെ കശ്മീര്‍ ഘടകത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ വൻ പ്രതിഷേധം. സംഘടനയെ സംസ്ഥാനത്ത് നിരോധിച്ച നടപടിയ്ക്കെതിരെ പിഡിപിയാണ് പ്രതിഷേധം നടത്തുന്നത്. ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവര്‍ത്തകര്‍ ശ്രീനഗറിൽ പ്രതിഷേധപ്രകടനം നടത്തി. ജമാഅത്തെയെ നിരോധിച്ച നടപടിയ്ക്കെതിരെ നാഷണൽ കോൺഫറൻസും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്നത് ഏകാധിപത്യഭരണമാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.
പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചത്. വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിൻവലിച്ചതിനു പിന്നാലെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ കരുതൽ തടങ്കലിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സംസ്ഥാനത്ത് സംഘടനയെ തന്നെ നിരോധിക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അൺലോഫുള്‍ ആക്ടിവിറ്റീസ് ആക്ട് 1967ന്റെ മൂന്നാം വകുപ്പ് പ്രകാരം കശ്മീര്‍ ഘടകം ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.
സംഘടനയുടെ കശ്മീര്‍ ഘടകം രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം .ജമാഅത്തെ ഭീകരസംഘടനകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്താൻ കളമൊരുക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംഘടന വഴി കശ്മീരിൽ ഭീകരര്‍ക്ക് പണം എത്തിയതായും സര്‍ക്കാര്‍ കണ്ടെത്തി.
പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചത്. വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിൻവലിച്ചതിനു പിന്നാലെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ കരുതൽ തടങ്കലിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സംസ്ഥാനത്ത് സംഘടനയെ തന്നെ നിരോധിക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അൺലോഫുള്‍ ആക്ടിവിറ്റീസ് ആക്ട് 1967ന്റെ മൂന്നാം വകുപ്പ് പ്രകാരം കശ്മീര്‍ ഘടകം ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.
സംഘടനയുടെ കശ്മീര്‍ ഘടകം രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം .ജമാഅത്തെ ഭീകരസംഘടനകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്താൻ കളമൊരുക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംഘടന വഴി കശ്മീരിൽ ഭീകരര്‍ക്ക് പണം എത്തിയതായും സര്‍ക്കാര്‍ കണ്ടെത്തി.