ന്യൂഡൽഹി: കൊവിഡ് 19 വാക്സിന് സംസ്ഥാനങ്ങളോട് ഉയര്‍ന്ന വില ഈടാക്കുന്ന നയം തിരുത്തില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാര്‍. വാക്സിൻ വിതരണം തുല്യത ഉറപ്പാക്കുന്നതാണെന്നും സര്‍ക്കാര്‍ നയത്തിൽ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. വാക്സിന് ഒരേ വില ഈടാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിൻ്റെ നടപടി. വിവിധ വാക്സിനുകള്‍ക്ക് മൂന്നുതരത്തിൽ വിലയീടാക്കുന്ന നടപടിയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തു വന്നിരുന്നു. കേന്ദ്രം വാക്സിൻ മുഴുവനായി ഏറ്റെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പല വില ഈടാക്കുന്ന സംവിധാനം വേണ്ടെന്നു സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് വാക്സിൻ നയത്തിൽ പിന്നോട്ടു പോകില്ലെന്ന കേന്ദ്രനിലപാട്.
Also Read: കൊളറാഡോയിൽ പിറന്നാൾ പാർട്ടിയ്ക്കിടെ കൂട്ടക്കൊല; 6 പേരെ വെടിവെച്ചിട്ട് യുവാവ്
മഹാമാരിയുടെ സമയത്ത് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 18 വയസ്സു മുതൽ 45 വയസ്സു വരെ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് അനുമതി നല്‍കമെന്ന് സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടതെന്നും ഒരേ വിലയ്ക്ക് സംസ്ഥാനങ്ങൾക്ക് വാക്സിൻ നല്‍കണമെന്ന് വാക്സിൻ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു. വലിയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വൻതോതിൽ ഓര്‍ഡര്‍ നല്കുമ്പോള് വാക്സിൻ വിലകുറച്ചു ലഭിക്കുമെന്നും എന്നാൽ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ചെറിയ തോതിൽ വാക്സിൻ വാങ്ങുമ്പോള്‍ വിലയിലും ഇത് ചെറിയ തോതിൽ പ്രതിഫലിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
Also Read: കൊവിഡ് 19 പ്രതിരോധത്തിന് പഞ്ചായത്തുകള്‍ക്ക് കേന്ദ്രസഹായം; കേരളത്തിന് 240 കോടി അനുവദിച്ചു
45 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ചെലവ് കേന്ദ്രം വഹിക്കില്ലെന്നും സംസ്ഥാനങ്ങള്‍ക്കോ സ്വകാര്യ ആശുപത്രികള്‍ക്കോ വാക്സിൻ വിതരണം ചെയ്യാമെന്നുമാണ് കേന്ദ്രനയം. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന വാക്സിനുകള്‍ക്ക് കേന്ദ്രം നല്‍കുന്നതിൻ്റെ ഇരട്ടിയോളം വില നല്‍കേണ്ടതായി വരും. എന്നാൽ ഇത്തരത്തിൽ പല വിലയ്ക്ക് വിതരണം ചെയ്യുന്നത് വാക്സിനേഷൻ്റെ താളം തെറ്റിക്കുമെന്നാണ് ആരോപണം.
Also Read: കൊളറാഡോയിൽ പിറന്നാൾ പാർട്ടിയ്ക്കിടെ കൂട്ടക്കൊല; 6 പേരെ വെടിവെച്ചിട്ട് യുവാവ്
മഹാമാരിയുടെ സമയത്ത് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 18 വയസ്സു മുതൽ 45 വയസ്സു വരെ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് അനുമതി നല്‍കമെന്ന് സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടതെന്നും ഒരേ വിലയ്ക്ക് സംസ്ഥാനങ്ങൾക്ക് വാക്സിൻ നല്‍കണമെന്ന് വാക്സിൻ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു. വലിയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വൻതോതിൽ ഓര്‍ഡര്‍ നല്കുമ്പോള് വാക്സിൻ വിലകുറച്ചു ലഭിക്കുമെന്നും എന്നാൽ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ചെറിയ തോതിൽ വാക്സിൻ വാങ്ങുമ്പോള്‍ വിലയിലും ഇത് ചെറിയ തോതിൽ പ്രതിഫലിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
Also Read: കൊവിഡ് 19 പ്രതിരോധത്തിന് പഞ്ചായത്തുകള്‍ക്ക് കേന്ദ്രസഹായം; കേരളത്തിന് 240 കോടി അനുവദിച്ചു
45 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ചെലവ് കേന്ദ്രം വഹിക്കില്ലെന്നും സംസ്ഥാനങ്ങള്‍ക്കോ സ്വകാര്യ ആശുപത്രികള്‍ക്കോ വാക്സിൻ വിതരണം ചെയ്യാമെന്നുമാണ് കേന്ദ്രനയം. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന വാക്സിനുകള്‍ക്ക് കേന്ദ്രം നല്‍കുന്നതിൻ്റെ ഇരട്ടിയോളം വില നല്‍കേണ്ടതായി വരും. എന്നാൽ ഇത്തരത്തിൽ പല വിലയ്ക്ക് വിതരണം ചെയ്യുന്നത് വാക്സിനേഷൻ്റെ താളം തെറ്റിക്കുമെന്നാണ് ആരോപണം.