ആപ്പ്ജില്ല

പ്രളയദുരിതാശ്വാസം; 144 കോടി കേന്ദ്രം വെട്ടികുറച്ചു

ഓഖി ഫണ്ടിൽ ചെലവഴിക്കാതെയിരുന്ന 143.54 കോടിയാണ് കുറച്ചിരിക്കുന്നത് കേരളത്തിന് 2304.85 കോടി രൂപ നൽകാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് 31,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്

Samayam Malayalam 18 Dec 2018, 9:05 am
ന്യൂഡൽഹി: കേരളത്തിനെതിരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി. പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ചിരിക്കുന്ന തുകയിൽനിന്ന് 143.54 കോടി രൂപവെട്ടിക്കുറച്ചിരിക്കുകയാണിപ്പോള്‍ കേന്ദ്രം. ഓഖി ദുരിതാശ്വാസമായി അനുവദിച്ചിരുന്ന തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക വെട്ടിക്കുറയ്ക്കാൻ കാരണമായിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിലേക്കാണ് ഓഖി ദുരിതാശ്വാസത്തിനുള്ള തുക നൽകിയിരുന്നത്. ഓഖി ഫണ്ടിൽ ചെലവഴിക്കാതെയിരുന്ന 143.54 കോടിയാണ് കുറച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.
Samayam Malayalam floods.


കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഈ മാസം ആറിന് ചേർന്ന യോഗത്തിലാണ് ദേശീയ ദുരന്തനിവാരണനിധി (എൻ.ഡി.ആർ.എഫ്.)യിൽനിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നത്. എന്നാൽ ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ 10ന് പുതിയ ഉത്തറവിറക്കുകയായിരുന്നു. ഈ ഉത്തരവിൽ കേരളത്തിന് 2304.85 കോടി രൂപ നൽകാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടിലെ ചെലവഴിക്കാതെ കിടക്കുന്ന 143.54 കോടിയും കുറച്ചാണിതെന്നാണ് വിശദീകരണം.

മുൻവർഷങ്ങളിൽ അനുവദിച്ച തുക ചെലവഴിക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതുകുറച്ചായിരിക്കും കേന്ദ്രം എപ്പോഴും എസ്.ഡി.ആർ.എഫിലേക്ക് തുക അനുവദിക്കുകയെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ആഞ്ഞടിച്ച പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ലോകബാങ്കും യു.എന്നും നടത്തിയ പഠനശേഷം 31,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്