ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്യം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്നുമുളള യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇന്ത്യയുടെ മതനിരപേക്ഷതയിൽ അഭിമാനമാണുള്ളതെന്നും രാജ്യത്ത് സഹിഷ്ണുതയും ഒത്തൊരുമയും കാത്തുസൂക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്ത് സഹിഷ്ണുത കാത്തുസൂക്ഷിക്കുന്നതിൽ സര്‍ക്കാര്‍ വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നതെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളുടെ സംരക്ഷണം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും രാജ്യത്തെ പൗരന്മാരുടെ അവകാശത്തെപ്പറ്റി വിധി പറയാൻ ഒരു വിദേശ ഏജൻസിയ്ക്ക് അധികാരമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2018ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമങ്ങളെപ്പറ്റി പരാമര്‍ശമുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു തരുന്നുണ്ടെങ്കിലും തീവ്രവലതുപക്ഷ ശക്തികളുടെ വളര്‍ച്ചയോടെ ഈ വിഷയത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് യുഎസ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. പശുക്കളെ കടത്തിയതിന്റെയും കൊന്നതിന്റെയും പേരിൽ രാജ്യത്ത് മുസ്ലിങ്ങള്‍ ഭീഷണി നേരിടുന്നുണ്ടെന്നും രാജ്യം ഭരിക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മുസ്ലിങ്ങളഅക്കെതിരെ തുടര്‍ച്ചയായി വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
എന്നാൽ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് മോദിയെയും ബിജെപിയും ഉദ്ദേശിച്ചാണെന്നും എന്നാൽ ബിജെപി സര്‍ക്കാരിന്റെ സബ്കാ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യം ജാതിയ്ക്കും മതത്തിനും അതീതമായി വികസനം എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ബിജെപി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ബിജെപിയ്ക്ക് വിശാലമായ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം തെറ്റാണെന്നും ക്രിമിനലുകള്‍ ഉള്‍പ്പെട്ട പ്രാദേശിക സംഭവങ്ങളെ പലപ്പോഴും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ബിജെപി മാധ്യമവിഭാഗം ദേശീയ തലവൻ അനിൽ ബലൂനി വ്യക്തമാക്കി
എന്നാൽ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് മോദിയെയും ബിജെപിയും ഉദ്ദേശിച്ചാണെന്നും എന്നാൽ ബിജെപി സര്‍ക്കാരിന്റെ സബ്കാ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യം ജാതിയ്ക്കും മതത്തിനും അതീതമായി വികസനം എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ബിജെപി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ബിജെപിയ്ക്ക് വിശാലമായ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം തെറ്റാണെന്നും ക്രിമിനലുകള്‍ ഉള്‍പ്പെട്ട പ്രാദേശിക സംഭവങ്ങളെ പലപ്പോഴും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ബിജെപി മാധ്യമവിഭാഗം ദേശീയ തലവൻ അനിൽ ബലൂനി വ്യക്തമാക്കി