കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭുമിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ സംഘര്‍ഷങ്ങളിൽ ഗവര്‍ണര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. പശ്ചിമ ബംഗാളിൻ്റെ സമീപകാലചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുന്നത്. ബോഗ്തുയ് ഗ്രാമത്തിൽ രാത്രിയിൽ വീടുകള്‍ക്ക് തീയിട്ടതോടെയാണ് ഉറങ്ങിക്കിടന്നവര്‍ വെന്തുമരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ കത്തിക്കരിഞ്ഞ നിലയിൽ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ സംഘര്‍ഷങ്ങളിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. ഒരു കുടുംബത്തിലെ ഏഴു പേര് അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൂട്ടക്കൊലയിൽ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 11 പേരെയാണ് അറസ്റ്ര് ചെയ്തിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം, സംഭവത്തിൽ രാഷ്ട്രീയബന്ധമില്ലെന്നാണ് പോലീസും തൃണമൂൽ കോൺഗ്രസും അവകാശപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ക്രമസമാധാനം തകര്‍ന്നതായി ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ ആരോപിച്ചു.
മരിച്ച പത്ത് പേരിൽ ആറു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി. അക്രമത്തിനു പിന്നിൽ രാഷ്ട്രീയബന്ധമുണ്ടെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഡിജിപി മനോജ് മാളവ്യയും അറിയിച്ചിട്ടുണ്ട്.
ബര്‍ഷൽ ഗ്രാമപഞ്ചായത്തിലെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖിൻ്റെ കൊലയ്ക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിനു നേര്‍ക്ക് ഒരു സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: മരിയുപോളിൽ റഷ്യയുടെ നരനായാട്ട്, 3 ലക്ഷം പേർ കുടുങ്ങി; മാർപാപ്പയെ ഫോണിൽ വിളിച്ച് സെലൻസ്കി
സംഭവത്തിനു പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വവും പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ഉടൻ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് മിന്നും വിജയം നേടിയതിനു പിന്നാലെ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമം അഴിച്ചു വിടുന്നതിനു പിന്നിൽ തൃണമൂലാണെന്നു ബിജെപി നേതാക്കള്‍ പറയുമ്പോള്‍ തെരഞ്ഞെടുപ്പിൽ തോറ്റതിനു ബിജെപി അക്രമം ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് തൃണമൂൽ നേതാക്കളുടെ ആരോപണം. ഇതിൻ്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പുറത്തു വന്ന പ്രതികരണങ്ങളും.
Also Read: റഷ്യൻ സൈന്യം 2,389 കുട്ടികളെ തട്ടിക്കൊണ്ട് പോയോ, എന്തിന്? ആരോപണവുമായി യുഎസ് എംബസി
പത്ത് പേര് മരിക്കാനിടയായ സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും യാദൃശ്ചികമായി തീ പടര്‍ന്നതാണെന്നുമാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുണാൽ ഘോഷിൻ്റെ വാക്കുകള്‍. സംഭവത്തിനു കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 11 പേരെയാണ് അറസ്റ്ര് ചെയ്തിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം, സംഭവത്തിൽ രാഷ്ട്രീയബന്ധമില്ലെന്നാണ് പോലീസും തൃണമൂൽ കോൺഗ്രസും അവകാശപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ക്രമസമാധാനം തകര്‍ന്നതായി ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ ആരോപിച്ചു.
മരിച്ച പത്ത് പേരിൽ ആറു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി. അക്രമത്തിനു പിന്നിൽ രാഷ്ട്രീയബന്ധമുണ്ടെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഡിജിപി മനോജ് മാളവ്യയും അറിയിച്ചിട്ടുണ്ട്.
ബര്‍ഷൽ ഗ്രാമപഞ്ചായത്തിലെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖിൻ്റെ കൊലയ്ക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിനു നേര്‍ക്ക് ഒരു സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: മരിയുപോളിൽ റഷ്യയുടെ നരനായാട്ട്, 3 ലക്ഷം പേർ കുടുങ്ങി; മാർപാപ്പയെ ഫോണിൽ വിളിച്ച് സെലൻസ്കി
സംഭവത്തിനു പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വവും പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ഉടൻ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് മിന്നും വിജയം നേടിയതിനു പിന്നാലെ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമം അഴിച്ചു വിടുന്നതിനു പിന്നിൽ തൃണമൂലാണെന്നു ബിജെപി നേതാക്കള്‍ പറയുമ്പോള്‍ തെരഞ്ഞെടുപ്പിൽ തോറ്റതിനു ബിജെപി അക്രമം ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് തൃണമൂൽ നേതാക്കളുടെ ആരോപണം. ഇതിൻ്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പുറത്തു വന്ന പ്രതികരണങ്ങളും.
Also Read: റഷ്യൻ സൈന്യം 2,389 കുട്ടികളെ തട്ടിക്കൊണ്ട് പോയോ, എന്തിന്? ആരോപണവുമായി യുഎസ് എംബസി
പത്ത് പേര് മരിക്കാനിടയായ സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും യാദൃശ്ചികമായി തീ പടര്‍ന്നതാണെന്നുമാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുണാൽ ഘോഷിൻ്റെ വാക്കുകള്‍. സംഭവത്തിനു കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും വ്യക്തമാക്കിയിട്ടുണ്ട്.