ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സ്വയം റദ്ദാകുന്ന ഓട്ടോമാറ്റിക് ഡി-രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സ്വകാര്യ കാറുകളടക്കം എല്ലാ വാഹനങ്ങളും 15 വര്‍ഷത്തെ കാലപരിധി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ റദ്ദാകുന്ന പദ്ധതിയാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്.
ഉപഭോക്താക്കളെ പഴയ ഗുണനിലവാരം ഇല്ലാത്ത വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് ഗതാഗത മന്ത്രാലയം പുതിയ പരിഷ്കാരവുമായി എത്തുന്നത്. കാലപരിധി കഴിഞ്ഞ വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളും അന്തരീക്ഷ മലിനീകരണവും കണക്കിലെടുക്കുമ്പോൾ പരിഷ്കാരം നേട്ടമുണ്ടാക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
പദ്ധതി അനുസരിച്ച് 15 വർഷം കാലാവധി പിന്നിട്ട വാഹനങ്ങൾ പിന്നീട് ഉപയോഗിക്കണമെങ്കില്‍ വീണ്ടും രജിസ്ടര്‍ ചെയ്യേണ്ടി വരും. അല്ലാത്തത് ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ. നിലവിൽ സ്വകാര്യ വാഹനങ്ങൾക്ക് ഒരിക്കൽ മാത്രം രജിസ്ട്രേഷൻ നടത്തിയാൽ എത്ര നാൾ വേണമെങ്കിലും നിരത്തിലോടിക്കാം. 15 വര്‍ഷത്തിന് ശേഷം പുതിയ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് മാത്രം ഹാജരാക്കിയാൽ മതി.
ഉപഭോക്താക്കളെ പഴയ ഗുണനിലവാരം ഇല്ലാത്ത വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് ഗതാഗത മന്ത്രാലയം പുതിയ പരിഷ്കാരവുമായി എത്തുന്നത്. കാലപരിധി കഴിഞ്ഞ വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളും അന്തരീക്ഷ മലിനീകരണവും കണക്കിലെടുക്കുമ്പോൾ പരിഷ്കാരം നേട്ടമുണ്ടാക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
പദ്ധതി അനുസരിച്ച് 15 വർഷം കാലാവധി പിന്നിട്ട വാഹനങ്ങൾ പിന്നീട് ഉപയോഗിക്കണമെങ്കില്‍ വീണ്ടും രജിസ്ടര്‍ ചെയ്യേണ്ടി വരും. അല്ലാത്തത് ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ. നിലവിൽ സ്വകാര്യ വാഹനങ്ങൾക്ക് ഒരിക്കൽ മാത്രം രജിസ്ട്രേഷൻ നടത്തിയാൽ എത്ര നാൾ വേണമെങ്കിലും നിരത്തിലോടിക്കാം. 15 വര്‍ഷത്തിന് ശേഷം പുതിയ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് മാത്രം ഹാജരാക്കിയാൽ മതി.