ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം തടയാനുള്ള ചടുലനീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവുമധികം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്തി ഇവിടെ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ വലിയ തോതില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലായിരിക്കും ക്ലസ്റ്റര്‍ ഐസൊലേഷൻ നടത്തുക. ഇവിടെ നിന്ന് രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വൈറസ് എത്താതിരിക്കാനാണ് പ്രത്യേക കരുതല്‍. വൈറസ് ബാധയുട ഇത്തരം ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തുന്ന നടപടി ആരംഭിച്ചു കഴിഞ്ഞെന്നും ഇവിടങ്ങളില്‍ രോഗനിയന്ത്രണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആരഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read: 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ്, 15 കിലോ സൗജന്യ റേഷന്‍ ഏപ്രില്‍ 1 മുതല്‍
കേരളത്തിലെ കാസര്‍കോട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സര്‍ക്കാരിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. കാസര്‍കോട്ടെ സ്ഥിതി ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാനുള്ള താമസമാണുള്ളതെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധന ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍.
Also Read: ആശ്വാസമാകുമോ! കൊറോണ വൈറസിനെ ഇല്ലാതാക്കാൻ മാർഗം കണ്ടെത്തിയെന്ന് റിപ്പോർട്ട്
വൈറസ് വ്യാപനം തടയാനുള്ള 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണിനിടെ നാട്ടിലേയ്ക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. തൊഴിലാളികളുടെ പലായനം തടയാനായി കേന്ദ്രം അര്‍ധസൈനിക വിഭാഗത്തെയും രംഗത്തിറക്കിയിട്ടുണ്ട്. രോഗബാധ തടയാനായി മുൻപ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ രാജ്യത്തിനകത്ത് സംസ്ഥാനാതിര്‍ത്തി കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബാധകമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നും മറ്റുള്ളവരെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിലാക്കുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി വ്യക്തമാക്കി.
Also Read: 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ്, 15 കിലോ സൗജന്യ റേഷന്‍ ഏപ്രില്‍ 1 മുതല്‍
കേരളത്തിലെ കാസര്‍കോട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സര്‍ക്കാരിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. കാസര്‍കോട്ടെ സ്ഥിതി ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാനുള്ള താമസമാണുള്ളതെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധന ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍.
Also Read: ആശ്വാസമാകുമോ! കൊറോണ വൈറസിനെ ഇല്ലാതാക്കാൻ മാർഗം കണ്ടെത്തിയെന്ന് റിപ്പോർട്ട്
വൈറസ് വ്യാപനം തടയാനുള്ള 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണിനിടെ നാട്ടിലേയ്ക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. തൊഴിലാളികളുടെ പലായനം തടയാനായി കേന്ദ്രം അര്‍ധസൈനിക വിഭാഗത്തെയും രംഗത്തിറക്കിയിട്ടുണ്ട്. രോഗബാധ തടയാനായി മുൻപ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ രാജ്യത്തിനകത്ത് സംസ്ഥാനാതിര്‍ത്തി കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബാധകമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നും മറ്റുള്ളവരെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിലാക്കുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി വ്യക്തമാക്കി.