ന്യൂഡൽഹി: രാജ്യം അടുത്തിടെ കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പ്. ജയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തിൽ 40 ജവാന്മാര് കൊല്ലപ്പെട്ട സാഹചര്യത്തിൽ ഭീകരര്‍ക്കെതിരെ സര്‍ജിക്കൽ സ്ട്രൈക്ക് മാതൃകയിലുള്ള തിരിച്ചടി സൈന്യം നടത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിലുള്ള കൂടിക്കാഴ്ച തുടരുകയാണ്.
പരിപാടികളെല്ലാം മാറ്റി വെച്ച് നാളെ ജമ്മു കശ്മീരിലേയ്ക്ക് തിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസിന്റെ സഹായത്തിനായി ഫോറൻസിക് വിദഗ്ധരടങ്ങുന്ന എൻഐഎ സംഘവും നാളെ ജമ്മു കശ്മീരിലേയ്ക്ക് പുറപ്പെടും. ഭീകരര്‍ക്ക് ഒരിക്കലും മറക്കാത്ത തിരിച്ചടി നല്‍കുമെന്നായിരുന്നു സംഭവത്തിൽ രാജ്നാഥ് സിങിന്റെ പ്രതികരണം.
2500ഓളം സൈനികരുമായി പോയ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഏകദേശം 200 കിലോയോളം ഭാരം വരുന്ന സ്ഫോടകവസ്തുക്കളുമായി ജയ്ഷെ മുഹമ്മദ് ഭീകരൻ വാഹനവ്യൂഹത്തിന് മധ്യഭാഗത്തായി പോകുകയായിരുന്ന ബസിനു നേര്‍ക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ നിരവധി വാഹനങ്ങളും തകര്‍ന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്.
സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുല്‍വാമയിലെ കാകപൊര സ്വദേശി ആദില്‍ അഹ്മദ് എന്നയാളാണ് തീവ്രവാദിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ 2018ല്‍ ആണ് ജെയ്ഷ്-മൊഹമ്മദില്‍ അംഗമായത്.
പരിപാടികളെല്ലാം മാറ്റി വെച്ച് നാളെ ജമ്മു കശ്മീരിലേയ്ക്ക് തിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസിന്റെ സഹായത്തിനായി ഫോറൻസിക് വിദഗ്ധരടങ്ങുന്ന എൻഐഎ സംഘവും നാളെ ജമ്മു കശ്മീരിലേയ്ക്ക് പുറപ്പെടും. ഭീകരര്‍ക്ക് ഒരിക്കലും മറക്കാത്ത തിരിച്ചടി നല്‍കുമെന്നായിരുന്നു സംഭവത്തിൽ രാജ്നാഥ് സിങിന്റെ പ്രതികരണം.
2500ഓളം സൈനികരുമായി പോയ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഏകദേശം 200 കിലോയോളം ഭാരം വരുന്ന സ്ഫോടകവസ്തുക്കളുമായി ജയ്ഷെ മുഹമ്മദ് ഭീകരൻ വാഹനവ്യൂഹത്തിന് മധ്യഭാഗത്തായി പോകുകയായിരുന്ന ബസിനു നേര്‍ക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ നിരവധി വാഹനങ്ങളും തകര്‍ന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്.
സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുല്‍വാമയിലെ കാകപൊര സ്വദേശി ആദില്‍ അഹ്മദ് എന്നയാളാണ് തീവ്രവാദിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ 2018ല്‍ ആണ് ജെയ്ഷ്-മൊഹമ്മദില്‍ അംഗമായത്.