ന്യൂഡൽഹി: പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വ്യോമസേനയ്ക്ക് കേന്ദ്രം പണം നൽകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇത് സംസ്ഥാനസര്‍ക്കാരിനെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
സംസ്ഥാന മന്ത്രിമാര്‍ക്ക് വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യസഭയിൽ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വിദേശ സഹായം സ്വീകരിക്കരുതെന്ന് മാത്രമാണ് നയരേഖയിലുള്ളകാര്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന് 25 കോടി രൂപ സംസ്ഥാനം വ്യോമസേനയ്ക്കു നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നത്. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നത്.
സംസ്ഥാന മന്ത്രിമാര്‍ക്ക് വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യസഭയിൽ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വിദേശ സഹായം സ്വീകരിക്കരുതെന്ന് മാത്രമാണ് നയരേഖയിലുള്ളകാര്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന് 25 കോടി രൂപ സംസ്ഥാനം വ്യോമസേനയ്ക്കു നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നത്. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നത്.