ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിവാദ നടപടിയ്ക്കു പിന്നാലെ സംസ്ഥാന ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയായ ആലാപൻ ബന്ധോപാധ്യായയെയാണ് കേന്ദ്രം ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിൻ്റെ കാലാവധി നാലു ദിവസം മൂൻപായിരുന്നു മൂന്നു മാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചത്. Also Read: വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ നഗ്നദൃശ്യങ്ങൾ 'ഓൺലൈൻ കാമുകൻ' ബന്ധുക്കൾക്ക് അയച്ചു
അതേസമയം, ചീഫ് സെക്രട്ടറിയെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കുന്ന നടപടികള്‍ക്കു ശേഷമേ ഇദ്ദേഹത്തെ കേന്ദ്രത്തിലേയ്ക്ക് തിരിച്ച് അയയ്ക്കാൻ സാധിക്കൂ. മെയ് 31നുള്ളിൽ ഇദ്ദേഹത്തെ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലേയ്ക്ക് തിരിച്ചയയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Also Read: വാക്സിൻ വിതരണത്തിന് വേഗത പോരാ, പ്രധാനമന്ത്രി ഇടപെടണം: കത്തയച്ച് മുഖ്യമന്ത്രി
യാസ് ചുഴലിക്കാറ്റ് വിതച്ച നാശം വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മമത ബാനര്‍ജി പങ്കെടുക്കാതിരുന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിനു പകരം മോദിയെ വിമാനത്താവളത്തിലെത്തി കണ്ട് 15 മിനിട്ട് സംസാരിച്ച ശേഷം മമത ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മടങ്ങുകയായിരുന്നു. എന്നാൽ മമതയ്ക്കു വേണ്ടി പ്രധാനമന്ത്രി മോദിയും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാൻകറും അര മണിക്കൂറോളം കാത്തിരുന്നെന്നാണ് കേന്ദ്രത്തിൻ്റെ ആരോപണം. വിവാദമായ ഈ നടപടികള്‍ വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നടപടി.
അതേസമയം, ചീഫ് സെക്രട്ടറിയെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കുന്ന നടപടികള്‍ക്കു ശേഷമേ ഇദ്ദേഹത്തെ കേന്ദ്രത്തിലേയ്ക്ക് തിരിച്ച് അയയ്ക്കാൻ സാധിക്കൂ. മെയ് 31നുള്ളിൽ ഇദ്ദേഹത്തെ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലേയ്ക്ക് തിരിച്ചയയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Also Read: വാക്സിൻ വിതരണത്തിന് വേഗത പോരാ, പ്രധാനമന്ത്രി ഇടപെടണം: കത്തയച്ച് മുഖ്യമന്ത്രി
യാസ് ചുഴലിക്കാറ്റ് വിതച്ച നാശം വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മമത ബാനര്‍ജി പങ്കെടുക്കാതിരുന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിനു പകരം മോദിയെ വിമാനത്താവളത്തിലെത്തി കണ്ട് 15 മിനിട്ട് സംസാരിച്ച ശേഷം മമത ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മടങ്ങുകയായിരുന്നു. എന്നാൽ മമതയ്ക്കു വേണ്ടി പ്രധാനമന്ത്രി മോദിയും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാൻകറും അര മണിക്കൂറോളം കാത്തിരുന്നെന്നാണ് കേന്ദ്രത്തിൻ്റെ ആരോപണം. വിവാദമായ ഈ നടപടികള്‍ വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നടപടി.