വാക്സിൻ വിതരണമല്ല, വാക്സിൻ വിവേചനം: കുത്തിവെയ്പ്പിന് പണമീടാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ രാഹുൽ ഗാന്ധി
രാജ്യത്ത് 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്കുള്ള വാക്സിൻ വിതരണം സൗജന്യമല്ലെന്നും കേന്ദ്രം ഇക്കാര്യത്തിൽ വിവേചനം കാണിക്കുകയാണെന്നുമാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.
Samayam Malayalam 20 Apr 2021, 1:53 pm
ഹൈലൈറ്റ്:
- മൂന്ന് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി
- കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം
- വിദേശ വാക്സിനുകള്‍ക്ക് അനുമതിയുമായി കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിൻ്റെ മൂന്നാം ഘട്ട വാക്സിൻ വിതരണത്തിനെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി. കേന്ദ്രം വാക്സിൻ വിതരണത്തിൽ വിവേചനം കാണിക്കുകയാണെന്നും മൂന്നാം ഘട്ടത്തിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് വാക്സിൻ നല്‍കുന്നത് സൗജന്യമായല്ലെന്നുമാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ ആരോപിക്കുന്നത്. വിലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ സര്‍ക്കാര്‍ ഇടത്തരക്കാരെ തിരുകിക്കയറ്റിയെന്നും രാഹുൽ ആരോപിച്ചു. മെയ് ഒന്നു മുതൽ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി വാക്സിൻ നിര്‍മാതാക്കള്‍ക്ക് 50 ശതമാനം വാക്സിൻ പൊതുവിപണിയിൽ വിൽക്കുകയോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്യുകയോ ചെയ്യാമെന്നാണ് നിര്‍ദേശം. എന്നാൽ ഇതിനെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
Also Read: പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ; എങ്ങനെ കിട്ടും? അറിയേണ്ട 5 കാര്യങ്ങൾ
പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണ് രാഹുൽ ഗാന്ധി ട്വീറ്റിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 18 വയസ്സു മുതൽ 45 വയസ്സു വരെ പ്രായമുള്ളവരുടെ വാക്സിൻ വിതരണം സൗജന്യമല്ലെന്ന് രാഹുൽ ചൂണ്ടിക്കാണിക്കുന്നു. വിലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഇടനിലക്കാക്ക് അവസരമൊരുക്കിയെന്നതാണ് രണ്ടാമത്തെ ആരോപണം. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങൾക്ക് വാക്സിൻ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് വാക്സിൻ അവഗണനയാണെന്നും വാക്സിൻ വിതരണതന്ത്രമല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Also Read: മകനും മരുമകളും കൊവിഡ് പോസിറ്റീവ്; കെകെ ശൈലജ കൊവിഡ് ക്വാറന്‍റൈനിൽ
വിദേശരാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട് ഉപയോഗത്തിലുള്ള വാക്സിനുകൾ ഇന്ത്യയിൽ വിതരണം ചെയ്യാൻ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വിതരണത്തിനു മുൻപ് ഇന്ത്യയിൽ പ്രത്യേകം ക്ലിനിക്കൽ പരിശോധന വേണമെന്ന നിബന്ധനയാണ് എടുത്തു നീക്കിയത്. ഇങ്ങനെ എത്തുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വാങ്ങാനും വിലയീടാക്കി വിൽക്കാനുമാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.
Also Read: പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ; എങ്ങനെ കിട്ടും? അറിയേണ്ട 5 കാര്യങ്ങൾ
പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണ് രാഹുൽ ഗാന്ധി ട്വീറ്റിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 18 വയസ്സു മുതൽ 45 വയസ്സു വരെ പ്രായമുള്ളവരുടെ വാക്സിൻ വിതരണം സൗജന്യമല്ലെന്ന് രാഹുൽ ചൂണ്ടിക്കാണിക്കുന്നു. വിലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഇടനിലക്കാക്ക് അവസരമൊരുക്കിയെന്നതാണ് രണ്ടാമത്തെ ആരോപണം. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങൾക്ക് വാക്സിൻ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് വാക്സിൻ അവഗണനയാണെന്നും വാക്സിൻ വിതരണതന്ത്രമല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Also Read: മകനും മരുമകളും കൊവിഡ് പോസിറ്റീവ്; കെകെ ശൈലജ കൊവിഡ് ക്വാറന്‍റൈനിൽ
വിദേശരാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട് ഉപയോഗത്തിലുള്ള വാക്സിനുകൾ ഇന്ത്യയിൽ വിതരണം ചെയ്യാൻ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വിതരണത്തിനു മുൻപ് ഇന്ത്യയിൽ പ്രത്യേകം ക്ലിനിക്കൽ പരിശോധന വേണമെന്ന നിബന്ധനയാണ് എടുത്തു നീക്കിയത്. ഇങ്ങനെ എത്തുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വാങ്ങാനും വിലയീടാക്കി വിൽക്കാനുമാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.