ന്യൂഡൽഹി: റേഷൻ വീട്ടുപടിയിൽ എത്തിക്കുന്ന ഡൽഹി സർക്കാരിന്റെ പദ്ധതി കേന്ദ്രസർക്കാർ തടഞ്ഞെന്ന് ആരോപണം. ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകൾ തോറും റേഷൻ വിതരണം ചെയ്യുന്ന പദ്ധതി ഡൽഹി സർക്കാർ ആവിഷ്കരിച്ചിരുന്നു.
റേഷൻ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി അടുത്ത ആഴ്ചയാണ് ആരംഭിക്കേണ്ടിയിരുന്നത്. 72 ലക്ഷം പേർക്ക് ഗുണം ലഭിക്കേണ്ട പദ്ധതിയാണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് വാങ്ങാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന കാരണം പറഞ്ഞാണ് പദ്ധതി തടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്രം അനുമതി നൽകിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്നും അറിയിച്ച് ലഫ് ഗവർണർ പദ്ധതി തടഞ്ഞെന്നാണ് ആം ആദ്മി വ്യക്തമാക്കുന്നത്. പദ്ധതി തുടങ്ങുന്നതിന് കേന്ദ്ര അനുമതി ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
റേഷൻ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി അടുത്ത ആഴ്ചയാണ് ആരംഭിക്കേണ്ടിയിരുന്നത്. 72 ലക്ഷം പേർക്ക് ഗുണം ലഭിക്കേണ്ട പദ്ധതിയാണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് വാങ്ങാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന കാരണം പറഞ്ഞാണ് പദ്ധതി തടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്രം അനുമതി നൽകിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്നും അറിയിച്ച് ലഫ് ഗവർണർ പദ്ധതി തടഞ്ഞെന്നാണ് ആം ആദ്മി വ്യക്തമാക്കുന്നത്. പദ്ധതി തുടങ്ങുന്നതിന് കേന്ദ്ര അനുമതി ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്.