ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തിൽ കേന്ദ്ര സര്‍ക്കാര്‍ നാളെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും തലസ്ഥാനത്തും അനുശോചന സൂചകമായി ദേശീയ പതാക പകുതി താഴ്തിക്കെട്ടും.
ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. പരീക്കറുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പരീക്കറുടെ മരണം സ്ഥിരീകരിച്ചത്. പരീക്കറുടെ മരണത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പാൻക്രിയാസുമായി ബന്ധപ്പെട്ട രോഗത്തെ തുടര്‍ന്ന് പരീക്കര്‍ ചികിത്സയിൽ പ്രവേശിക്കുന്നത്. ഗോവ, മുംബൈ, ഡൽഹി, യുഎസ് തുടങ്ങിയ വിവധ സ്ഥലങ്ങളിലെ ചികിത്സയ്ക്കു ശേഷം ഡിസംബറിലാണ് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയിരുന്നു. ജനുവരി 30 ലെ ഗോവ ബജറ്റ് ദിനത്തിലും പരീക്കര്‍ പങ്കെടുത്തിരുന്നു.
ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. പരീക്കറുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പരീക്കറുടെ മരണം സ്ഥിരീകരിച്ചത്. പരീക്കറുടെ മരണത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പാൻക്രിയാസുമായി ബന്ധപ്പെട്ട രോഗത്തെ തുടര്‍ന്ന് പരീക്കര്‍ ചികിത്സയിൽ പ്രവേശിക്കുന്നത്. ഗോവ, മുംബൈ, ഡൽഹി, യുഎസ് തുടങ്ങിയ വിവധ സ്ഥലങ്ങളിലെ ചികിത്സയ്ക്കു ശേഷം ഡിസംബറിലാണ് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയിരുന്നു. ജനുവരി 30 ലെ ഗോവ ബജറ്റ് ദിനത്തിലും പരീക്കര്‍ പങ്കെടുത്തിരുന്നു.