ആപ്പ്ജില്ല

നീരവിനെ ഇന്ത്യയിലെത്തിക്കണമെന്ന ഹർജിയെ എതിര്‍ത്ത് കേന്ദ്രം

അഭിഭാഷകനായ വിനീത് ധൻഡയാണു ഹർജി ഫയൽ ചെയ്തത്.

TNN 21 Feb 2018, 5:09 pm
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ തട്ടിയെടുത്ത വജ്ര വ്യവസായി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രം. സംഭവത്തില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യക്തമാക്കി.
Samayam Malayalam centre opposes pil in supreme court on pnb fraud
നീരവിനെ ഇന്ത്യയിലെത്തിക്കണമെന്ന ഹർജിയെ എതിര്‍ത്ത് കേന്ദ്രം


അഭിഭാഷകനായ വിനീത് ധൻഡയാണു ഹർജി ഫയൽ ചെയ്തത്. പിഎൻബി, റിസർവ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങൾ എന്നിവയെ കക്ഷികളായി ഹർജിയിൽ ചേർത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പിഎൻബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ നടപടികൾ തുടങ്ങാൻ നിർദേശിക്കണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങള്‍.

രാജ്യത്തെ ബാങ്ക് തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിക്കണം. ഇങ്ങനെ തട്ടിപ്പു നടന്നാൽ, അതിന് ഒത്താശ ചെയ്യുന്ന ജീവനക്കാർ വിരമിച്ചാലും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി വായ്പ തിരിച്ചുപിടിക്കണം തുടങ്ങിയവയും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, നീരവ് മോദി ഇന്ത്യ വിട്ടതല്ലെന്നും വ്യവസായ ആവശ്യങ്ങൾക്കായി പോയതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗർവാൾ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്