ആപ്പ്ജില്ല

'മുറിവൈദ്യന്മാരെ' സൃഷ്ടിക്കാൻ ബ്രിഡ്ജ് കോഴ്സ്; എതി‍ര്‍പ്പുമായി ഐഎംഎ

ഹ്രസ്വകാല കോഴ്സ് പാസാകുന്നവര്‍ക്ക് ഗ്രാമീണമേഖലയിൽ വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി

Samayam Malayalam 31 Dec 2017, 9:35 am
ന്യൂഡൽഹി: കുറഞ്ഞ കാലത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിശ്ചിതകാലം വരെ ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നല്‍കുന്ന ബിൽ ലോക്സഭയിൽ. 'ബ്രിഡ്ജ്' കോഴ്സ് പൂര്‍ത്തിയാക്കി ആയുഷ് ഡോക്ടര്‍മാര്‍ ആകുന്നവരെ രാജ്യത്തെ ഗ്രാമീണമേഖലയിലാണ് നിയമിക്കുക. അതേസമയം പുതിയ വ്യവസ്ഥയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി.
Samayam Malayalam centre proposes short term medical course with new bill amid ima protest
'മുറിവൈദ്യന്മാരെ' സൃഷ്ടിക്കാൻ ബ്രിഡ്ജ് കോഴ്സ്; എതി‍ര്‍പ്പുമായി ഐഎംഎ


വെള്ളിയാഴ്ച ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലാണ് ഇതിനുള്ള വ്യവസ്ഥയുള്ളത്. ബില്ലിലെ 49-ാം വകുപ്പാണ് ആയുര്‍വേദം, യോഗ-പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി(ആയുഷ്) എന്നീ ചികിത്സാ വിഭാഗങ്ങളിലെ ബിരുദധാരികള്‍ക്ക് നിശ്ചിതതലം വരെയുള്ള ആധുനിക മരുന്നുകള്‍ കുറിക്കുന്നതിന് 'ബ്രിഡ്ജ്' കോഴ്‌സ് പാസായാല്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്നത്.

മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയ്ക്ക് പകരമായി നിലവിൽ വരുന്ന ദേശീയ മെഡിക്കൽ കമ്മീഷൻ, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ എന്നിവയുടെ സംയുക്തയോഗമാണ് ബ്രിഡ്ജ് കോഴ്സ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. സംയുക്തയോഗം വര്‍ഷത്തിൽ ഒരുതവണയെങ്കിലും ചേരണമെന്നും ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഭാഗമായി പഠിപ്പിക്കാവുന്ന പ്രത്യേക പഠനപദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ബിൽ നിഷ്കര്‍ഷിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്