മൈസൂരു: ചാമരാജ നഗറിലെ സുൽവാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വൻ ഭക്ഷ്യവിഷബാധ. ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 12 പേര്‍ മരിക്കുകയും എഴുപതിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രസാദത്തിൽ വിഷം കലര്‍ന്നതാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ക്ഷേത്രപരിസരത്തുനിന്ന് അറുപതോളം കാക്കകളെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഗോപിയമ്മ (55), പപ്പണ്ണ (50), ശാന്ത (20), അനിത (14), അനിൽ (12) എന്നിവരാണ് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 12 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ക്ഷേത്രത്തിൽ ഇന്ന് വിശേഷപൂജ ഉണ്ടായിരുന്നതിനാൽ പുറത്തു നിന്ന് കൊണ്ടുവന്ന പ്രസാദം വിതരണം ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നും ഇത്തരത്തിൽ എത്തിച്ച പ്രസാദത്തിലാണോ വിഷം കലര്‍ന്നത് എന്നും സംശയമുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിൽ നിന്നും പ്രസാദത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രസാദത്തിൽ നിന്ന് മണ്ണെണ്ണയുടേതിന് സമാനമായ ഗന്ധം അനുഭവപ്പെട്ടിരുന്നെന്നും എന്നാൽ അത് അവഗണിക്കുകയായിരുന്നുവെന്നും പ്രസാദം കഴിച്ചവര്‍ പറഞ്ഞു
ഗോപിയമ്മ (55), പപ്പണ്ണ (50), ശാന്ത (20), അനിത (14), അനിൽ (12) എന്നിവരാണ് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 12 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ക്ഷേത്രത്തിൽ ഇന്ന് വിശേഷപൂജ ഉണ്ടായിരുന്നതിനാൽ പുറത്തു നിന്ന് കൊണ്ടുവന്ന പ്രസാദം വിതരണം ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നും ഇത്തരത്തിൽ എത്തിച്ച പ്രസാദത്തിലാണോ വിഷം കലര്‍ന്നത് എന്നും സംശയമുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിൽ നിന്നും പ്രസാദത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രസാദത്തിൽ നിന്ന് മണ്ണെണ്ണയുടേതിന് സമാനമായ ഗന്ധം അനുഭവപ്പെട്ടിരുന്നെന്നും എന്നാൽ അത് അവഗണിക്കുകയായിരുന്നുവെന്നും പ്രസാദം കഴിച്ചവര്‍ പറഞ്ഞു