ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന നിർണായക കൂടിക്കാഴ്ചയിൽ കരാറുകൾ ഇന്ന് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. Also Read:'താജ്മഹൽ ഇന്ത്യയുടെ സൗന്ദര്യത്തിന്റെ അടയാളം'; ഡോണാൾഡ് ട്രംപ്
മൂന്ന് ബില്യൺ ഡോളറിൻ്റെ പ്രതിരോധ ഇടപാട് ഇന്ത്യയുമായി ഉണ്ടാകുമെന്ന് ചൊവ്വാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ അഞ്ച് കരാറുകളിൽ ഇന്ത്യയും - അമേരിക്കയും ഒപ്പ് വെക്കുമെന്നാണ് എറ്റവും പുതിയ റിപ്പോർട്ട്. പ്രതിരോധ - വ്യാപാര മേഖലകളിലാകും കരാറുകൾ ഉണ്ടാകുക.
ഹൈദരാബാദ് ഹൗസിൽ വെച്ചാണ് ട്രംപും മോദിയും ചർച്ച നടത്തുക. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് തന്നെ കരാറുകളിൽ ഒപ്പ് വെക്കും. പ്രതിരോധ മേഖലയിൽ കരാറുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഹെലികോപ്റ്ററുകളും ആയുധങ്ങളുമാകും അമേരിക്ക ഇന്ത്യക്ക് കൈമാറുക. ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്.
Also Read: 300 കോടിയുടെ പ്രതിരോധ കരാര്‍, പാക് ഭീകരവാദം; ട്രംപ് പ്രസംഗത്തിൽ പറഞ്ഞത്
പ്രതിരോധ മേഖലകളിലെ സഹകരണത്തിനൊപ്പം ഇരു രാജ്യങ്ങളും തമ്മിൽ ഊര്‍ജ, വാതക ഇടപാടുകളില്‍ നിര്‍ണായകതീരുമാനമുണ്ടാകാനും സാധ്യതയുണ്ട്. ഇന്ത്യയെ പ്രധാന പങ്കാളിയായി പരിഗണിക്കാൻ താൽപ്പര്യമുണ്ടെന്ന ട്രംപിൻ്റെ പ്രഖ്യാപനം കൂടുതൽ കരാറുകൾ ഉണ്ടാകുമെന്നതിൻ്റെ സൂചനയാണെന്നാണ് റിപ്പോർട്ട്.
ഉച്ചയ്ക്ക് ശേഷം യുഎസ് എംബസിയില്‍ സ്വകാര്യ ചടങ്ങിലും ട്രംപ് പങ്കെടുക്കും. വൈകീട്ട് ഏഴ് മണിയോടെ രാഷ്ട്രപതി ഭവനിലേക്കെത്തുന്ന ട്രംപ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. അത്താഴവിരുന്നിന് ശേഷം രാത്രി പത്ത് മണിയോടെ ട്രംപും കുടുംബവും അമേരിക്കയിലേക്ക് മടങ്ങും
മൂന്ന് ബില്യൺ ഡോളറിൻ്റെ പ്രതിരോധ ഇടപാട് ഇന്ത്യയുമായി ഉണ്ടാകുമെന്ന് ചൊവ്വാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ അഞ്ച് കരാറുകളിൽ ഇന്ത്യയും - അമേരിക്കയും ഒപ്പ് വെക്കുമെന്നാണ് എറ്റവും പുതിയ റിപ്പോർട്ട്. പ്രതിരോധ - വ്യാപാര മേഖലകളിലാകും കരാറുകൾ ഉണ്ടാകുക.
ഹൈദരാബാദ് ഹൗസിൽ വെച്ചാണ് ട്രംപും മോദിയും ചർച്ച നടത്തുക. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് തന്നെ കരാറുകളിൽ ഒപ്പ് വെക്കും. പ്രതിരോധ മേഖലയിൽ കരാറുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഹെലികോപ്റ്ററുകളും ആയുധങ്ങളുമാകും അമേരിക്ക ഇന്ത്യക്ക് കൈമാറുക. ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്.
Also Read: 300 കോടിയുടെ പ്രതിരോധ കരാര്‍, പാക് ഭീകരവാദം; ട്രംപ് പ്രസംഗത്തിൽ പറഞ്ഞത്
പ്രതിരോധ മേഖലകളിലെ സഹകരണത്തിനൊപ്പം ഇരു രാജ്യങ്ങളും തമ്മിൽ ഊര്‍ജ, വാതക ഇടപാടുകളില്‍ നിര്‍ണായകതീരുമാനമുണ്ടാകാനും സാധ്യതയുണ്ട്. ഇന്ത്യയെ പ്രധാന പങ്കാളിയായി പരിഗണിക്കാൻ താൽപ്പര്യമുണ്ടെന്ന ട്രംപിൻ്റെ പ്രഖ്യാപനം കൂടുതൽ കരാറുകൾ ഉണ്ടാകുമെന്നതിൻ്റെ സൂചനയാണെന്നാണ് റിപ്പോർട്ട്.
ഉച്ചയ്ക്ക് ശേഷം യുഎസ് എംബസിയില്‍ സ്വകാര്യ ചടങ്ങിലും ട്രംപ് പങ്കെടുക്കും. വൈകീട്ട് ഏഴ് മണിയോടെ രാഷ്ട്രപതി ഭവനിലേക്കെത്തുന്ന ട്രംപ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. അത്താഴവിരുന്നിന് ശേഷം രാത്രി പത്ത് മണിയോടെ ട്രംപും കുടുംബവും അമേരിക്കയിലേക്ക് മടങ്ങും