തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതായി സൂച്ജന. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ സ്ഥിരീകരണം നടത്തിയിട്ടില്ല. Also Read: മുഖ്യമന്ത്രിയുടെ പ്രതിദിന പത്രസമ്മേളനം ചുരുക്കുന്നു
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരണനിരക്ക് വർധിക്കുകയും ചെയ്തതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും മാറ്റം തുടരുകയാണ്. ഹോട്ട് സ്പോട്ടുകളിൽ 15 മുതൽ 30 ശതമാനം വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടാകാം എന്നാണ്
ഐസിഎംആർ വ്യക്തമാക്കുന്നത്.
ഹോട്ട് സ്പോട്ടുകളിൽ കൊവിഡ് ബാധിച്ചവർ സ്വയം രോഗമുക്തി കൈവരിച്ചിരിക്കാമെന്ന നിഗമനവും അധികൃതർ നൽകുന്നുണ്ട്. ഇവിടെ നിന്നു ശേഖരിച്ച രക്തസാംപിളുകളിൽ വ്യാപകമായി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു. കൊവിഡ് കേസുകൾ ശക്തമായ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ഇൻഡോർ, പൂനെ എന്നിവടങ്ങളിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് 100 മടങ്ങാണ് ഇവിടുത്തെ രോഗവ്യാപന സാധ്യതയെന്നും ഐസിഎംആർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 75 ഹോട്സ്പോട്ട് ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സർവേ ഫലം അന്തിമമല്ലെന്ന വാദമാണ് ഐസിഎംആർ ഉയർത്തുന്നത്.
Also Read: ജയമോഹന് തമ്പിയുടെ കൊലപാതകം; മകൻ അശ്വിൻ അറസ്റ്റിൽ
എന്നാൽ സ്രോതസ് കണ്ടെത്താതെ നിരവധി പേർക്ക് കൊവിഡ് പിടിപെട്ടാൽ മാത്രമേ സമൂഹവ്യാപനം ഉണ്ടായെന്ന നിഗമനത്തിൽ എത്താൻ കഴിയൂ എന്ന നിഗമനമാണ് ആരോഗ്യമന്ത്രാലയത്തിനുള്ളത്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണ്. ഇതിനിടെയാണ് സമൂഹവ്യാപനം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരണനിരക്ക് വർധിക്കുകയും ചെയ്തതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും മാറ്റം തുടരുകയാണ്. ഹോട്ട് സ്പോട്ടുകളിൽ 15 മുതൽ 30 ശതമാനം വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടാകാം എന്നാണ്
ഐസിഎംആർ വ്യക്തമാക്കുന്നത്.
ഹോട്ട് സ്പോട്ടുകളിൽ കൊവിഡ് ബാധിച്ചവർ സ്വയം രോഗമുക്തി കൈവരിച്ചിരിക്കാമെന്ന നിഗമനവും അധികൃതർ നൽകുന്നുണ്ട്. ഇവിടെ നിന്നു ശേഖരിച്ച രക്തസാംപിളുകളിൽ വ്യാപകമായി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു. കൊവിഡ് കേസുകൾ ശക്തമായ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ഇൻഡോർ, പൂനെ എന്നിവടങ്ങളിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് 100 മടങ്ങാണ് ഇവിടുത്തെ രോഗവ്യാപന സാധ്യതയെന്നും ഐസിഎംആർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 75 ഹോട്സ്പോട്ട് ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സർവേ ഫലം അന്തിമമല്ലെന്ന വാദമാണ് ഐസിഎംആർ ഉയർത്തുന്നത്.
Also Read: ജയമോഹന് തമ്പിയുടെ കൊലപാതകം; മകൻ അശ്വിൻ അറസ്റ്റിൽ
എന്നാൽ സ്രോതസ് കണ്ടെത്താതെ നിരവധി പേർക്ക് കൊവിഡ് പിടിപെട്ടാൽ മാത്രമേ സമൂഹവ്യാപനം ഉണ്ടായെന്ന നിഗമനത്തിൽ എത്താൻ കഴിയൂ എന്ന നിഗമനമാണ് ആരോഗ്യമന്ത്രാലയത്തിനുള്ളത്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണ്. ഇതിനിടെയാണ് സമൂഹവ്യാപനം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.